16 അടി നീളമുള്ള ഓര്‍ഫിഷിനെ പിടികൂടുന്ന ദൃശ്യം 
World

16 അടി നീളമുള്ള ഭീമന്‍ മത്സ്യത്തെ പിടികൂടി; പുറത്തുവന്നത് ഭൂചലനം മൂലമെന്ന്‌ സോഷ്യല്‍മീഡിയ- വീഡിയോ 

16 അടി നീളമുള്ള ഓര്‍ഫിഷിനെയാണ് മത്സ്യത്തൊഴിലാളികള്‍ പിടികൂടിയത്

സമകാലിക മലയാളം ഡെസ്ക്

ത്സ്യങ്ങളെ പിടികൂടുന്നതിന്റെ നിരവധി കൗതുകമാര്‍ന്ന വീഡിയോകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ ചിലിയില്‍ പിടികൂടിയ ഭീമന്‍ മത്സ്യത്തിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

16 അടി നീളമുള്ള ഓര്‍ഫിഷിനെയാണ് മത്സ്യത്തൊഴിലാളികള്‍ പിടികൂടിയത്. ക്രെയിന്‍ ഉപയോഗിച്ച് ഇതിനെ ഉയര്‍ത്തി കരയിലേക്ക് മാറ്റുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. വീഡിയോ പ്രചരിച്ചതോടെ മത്സ്യവുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു.

അടിത്തട്ടില്‍ ജീവിക്കുന്ന മത്സ്യമാണ് ഓര്‍ഫിഷെന്നും കടലിന്റെ അടിത്തട്ടില്‍ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇത് ഉപരിതലത്തിലേക്ക് പൊങ്ങിവന്നതെന്നുമാണ് ചില കമന്റുകള്‍. കടലിന്റെ അടിത്തട്ടില്‍ ഭൂചലനം അനുഭവപ്പെട്ടതിന്റെ തെളിവാണിതെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്. ഭൂചലനം വരാന്‍ പോകുന്നു എന്ന് മുന്‍കൂട്ടി അറിയാവുന്ന മത്സ്യമാണ് ഓര്‍ഫിഷ് എന്ന തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. 

സാധാരണയായി കടലിന്റെ അടിത്തട്ടിലാണ് ഇത് ജീവിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അസുഖമോ പ്രായാധിക്യമോ സംഭവിച്ചാല്‍ കടലിന്റെ ഉപരിതലത്തിലേക്ക് ഇവ പൊങ്ങിവരാറുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT