വെടിവെപ്പുണ്ടായ സ്ഥലം  എക്‌സ്‌
World

യുഎസ് ഇസ്രയേല്‍ എംബസിയിലെ രണ്ട് ജീവനക്കാരെ വെടിവച്ചു കൊന്നു, അക്രമി ഫ്രീ പലസ്തീന്‍ മുദ്രാവാക്യം മുഴക്കിയെന്ന് പൊലീസ്

ജ്യൂത മ്യൂസിയത്തിലെ പരിപാടിയില്‍ പങ്കെടുത്ത് തിരികെ പോകുന്ന സമയത്താണ് വെടിവെയ്പുണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: യുഎസിലെ ഇസ്രയേല്‍ എംബസിയിലെ രണ്ട് ജീവനക്കാര്‍ വെടിയേറ്റ് മരിച്ചു. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. ജ്യൂത മ്യൂസിയത്തിലെ പരിപാടിയില്‍ പങ്കെടുത്ത് തിരികെ പോകുന്ന സമയത്താണ് വെടിവെയ്പുണ്ടായത്. അറസ്റ്റിലായ പ്രതി 'ഫ്രീ പലസ്തീന്‍' എന്ന മുദ്രാവാക്യം മുഴക്കിയെന്ന് പൊലീസ് പറഞ്ഞു.

നാല് പേരടങ്ങുന്ന സംഘത്തിന് നേരെയാണ് വെടിവെച്ചത്. ഏലിയാസ് റോഡ്രിഗസ് (30) എന്നയാളാണ് നിറയൊഴിച്ചത്. യഹൂദ വിരുദ്ധമായ ഇത്തരം കൊലപാതകങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. വെറുപ്പിനും തീവ്രവാദത്തിനും യുഎസില്‍ സ്ഥാനമില്ലെന്നും ട്രംപ് പറഞ്ഞു. വെടിവെപ്പ് ഞെട്ടലുണ്ടാക്കിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് ട്രംപ് ഉറപ്പ് നല്‍കിയെന്നും നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുപേരുടേയും വിവാഹം ഉറപ്പിച്ചിരുന്നതാണെന്നും എംബസിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ട്രംപ് ഉറപ്പ് നല്‍കിയതായി നെതന്യാഹു വ്യക്തമാക്കി. ഞെട്ടിപ്പിക്കുന്ന അക്രമമാണെന്നും ജൂത സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അമേരിക്കന്‍ ജൂത കമ്മിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ്ടെഡ് ഡച്ച് വ്യാഴാഴ്ച വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT