World

2006 ല്‍ അര്‍ബുദത്തെ തോല്‍പ്പിച്ചു, കോവിഡിനെ ചെറുക്കാനായില്ല ; യുഎസ് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മരിച്ചു

ജൂലൈ ഒന്നിനാണ് ഹെര്‍മന്‍ ക്ലെയിന് കോവിഡ് സ്ഥിരീകരിക്കുന്നത് 

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍ : അമേരിക്കയിലെ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ച് മരിച്ചു.  ഹെര്‍മന്‍ ക്ലെയിനാണ് മരിച്ചത്. 74 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യമാണ് ഹെര്‍മന്‍ ക്ലെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ജൂണ്‍ 20 ന് ഓക്‌ലഹോമയിലെ തുള്‍സയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റാലിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം ഹെര്‍മന്‍ ക്ലെയിന്‍ മാസ്‌ക് ഇല്ലാതെ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ജൂലൈ ഒന്നിനാണ് ക്ലെയിന് കോവിഡ് സ്ഥിരീകരിക്കുന്നത്. 

ഇദ്ദേഹത്തിന് രോഗം പിടിപെട്ടത് എവിടെ നിന്നെന്ന് വ്യക്തമായിട്ടില്ല. വളരെ പ്രത്യേകതകളുള്ള മനുഷ്യനായിരുന്നു ക്ലെയിനെന്നും, നിര്‍ബാഗ്യവശാല്‍ ചൈന വൈറസ് ബാധിച്ച് അദ്ദേഹം മരിച്ചെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. 

2012 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഹെര്‍മന്‍ ക്ലെയിന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി മല്‍സരിച്ചത്. എന്നാല്‍  മിറ്റ് റോംനിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായത്. 

ആ തെരഞ്ഞെടുപ്പില്‍ മിറ്റ് റോനിയെ പരാജയപ്പെടുത്തി ബരാക് ഒബാമ രണ്ടാം വട്ടവും യു എസ് പ്രസിഡന്റായി വിജയിച്ചിരുന്നു. 2006 ല്‍ ക്യാന്‍സര്‍ ബാധിച്ച് മരണത്തിന്റെ അടുത്തെത്തിയ ഹെര്‍മന്‍ ക്ലെയിന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT