സാവോ ലിജിയാന്‍ 
World

40 സൈനികര്‍ കൊല്ലപ്പെട്ടെന്നത് വ്യാജ വാര്‍ത്ത; സംഘര്‍ഷം കുറയ്ക്കാന്‍ നടപടി തുടരുകയാണെന്ന് ചൈന

40 സൈനികര്‍ കൊല്ലപ്പെട്ടെന്നത് വ്യാജ വാര്‍ത്ത; സംഘര്‍ഷം കുറയ്ക്കാന്‍ നടപടി തുടരുകയാണെന്ന് ചൈന

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ഗല്‍വാനിലെ സംഘര്‍ഷത്തില്‍ നാല്‍പ്പത് ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് ചൈന. ഇത്തരത്തില്‍ വന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സിയാവോ ലിജിയാന്‍ പറഞ്ഞു.

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ ഇന്ത്യയും ചൈനയും ശ്രമങ്ങള്‍ തുടരുകയാണെന്ന് വക്താവ് പറഞ്ഞു. ഇന്ത്യയുടേയും ചൈനയുടേയും സൈനിക കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ചൈനീസ് മേഖലയായ മോള്‍ഡോയിലാണ് തിങ്കളാഴ്ച ചര്‍ച്ച നടന്നത്. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍നിന്നു സൈന്യത്തെ പിന്‍വലിപ്പിക്കാനുള്ള ധാരണയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെക്കുറിച്ച് ചൈനീസ് വക്താവ് പ്രതികരിച്ചില്ല.

മെയ് അഞ്ചിന് പാംഗോഗ് തടാകത്തിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചെത്തുകയും ക്യാംപുകള്‍ സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഇവരെ പ്രതിരോധിക്കാനായി ഇന്ത്യന്‍ സൈന്യവും അതി!ര്‍ത്തിയില്‍ തമ്പടിച്ചത്. നേരത്തെ ജൂണ്‍ ആറിന് നടന്ന കമാന്‍ഡിംഗ് ഓഫീസ!ര്‍മാരുടെ ച!ര്‍ച്ചയില്‍ ത!ര്‍ക്കമേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുവിഭാഗങ്ങളും ധാരണയായിരുന്നുവെങ്കിലും ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തെ തുട!ര്‍ന്ന് ഇരുരാജ്യങ്ങളും സൈനികവിന്ന്യാസം കടുപ്പിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT