പ്രതീകാത്മക ചിത്രം 
World

'നിതംബ സൗന്ദര്യത്തിന്' മരുന്ന് കുത്തിവെച്ചു, അര്‍ദ്ധനഗ്നയായ നിലയില്‍ ആശുപത്രിക്ക് മുന്നില്‍ തള്ളി; 53കാരിയുടെ മരണത്തില്‍ അന്വേഷണം 

അമേരിക്കയില്‍ ആശുപത്രിയ്ക്ക് മുന്നില്‍ തള്ളിയ 53കാരി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആശുപത്രിയ്ക്ക് മുന്നില്‍ തള്ളിയ 53കാരി മരിച്ചു. അര്‍ദ്ധ നഗ്നയായി അബോധാവസ്ഥയിലായ നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്. നിതംബ സൗന്ദര്യത്തിന് തെറ്റായി ഇഞ്ചക്ഷന്‍ കുത്തിവെച്ചതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് ആശുപത്രിക്ക് മുന്നിലാണ് സംഭവം. 53 വയസ്സുള്ള മാക്‌സിനെയാണ് രണ്ടു അജ്ഞാത സ്ത്രീകള്‍ ആശുപത്രിക്ക് മുന്നില്‍ തള്ളിയത്. ബിഎംഡബ്ല്യൂ കാറിലാണ് ഇവര്‍ എത്തിയത്. ആശുപത്രിക്ക് മുന്നില്‍ മാക്‌സിനെ തള്ളി ഉടനെ തന്നെ രണ്ടുപേരും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഇഞ്ചക്ഷന്‍ എടുത്തതിന്റെ അടയാളം കണ്ടത്. സ്ത്രീയുടെ നിതംബത്തില്‍ ബാഹ്യ വസ്തുക്കള്‍ കുത്തിവെച്ചതായി കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറയുന്നു. സെമിത്തേരിക്ക് സമീപം അവശനിലയില്‍ കണ്ട സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് അജ്ഞാത സ്ത്രീകള്‍ പറഞ്ഞതെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. 

മൃതദേഹം വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. അജ്ഞാത സ്ത്രീകളെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇവരെ കണ്ടെത്തിയാല്‍ മാത്രമേ നടന്ന സംഭവം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

SCROLL FOR NEXT