World

74 രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം, തുടരാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ്

ആക്രമണം തുടരുമെന്നതിനാല്‍ കൃത്യമായ കണക്കെടുക്കാനാവില്ലെന്ന് കാസ്‌പേസ്‌കി ലാബ്

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: ലോകത്തെ 74 രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം. 45000 സൈബര്‍ ആക്രമണങ്ങളുണ്ടായതായും ബ്ര്ിട്ടനിലെ എന്‍എച്ച്എസ് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യസേവന മേഖലയെ ആക്രമണം ബാധിച്ചുവെന്നും സൈബര്‍ സെക്യൂരിറ്റി കമ്പനിയായ കാസ്‌പേസ്‌കി അറിയിച്ചു. സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ ഫെഡെക്‌സ് ഉള്‍പ്പെടെയുള്ളവരെ ആക്രമണം ബാധിച്ചിട്ടുണ്ട്. ആക്രമണം തുടരുമെന്നതിനാല്‍ കൃത്യമായ കണക്കെടുക്കാനാവില്ലെന്ന് കാസ്‌പേസ്‌കി ലാബ് അറിയിച്ചു. 

റഷ്യയിലും ബ്രിട്ടനിലുമാണ് പ്രധാനമായും സൈബര്‍ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന 'റാന്‍സംവെയര്‍' ആക്രമണമാണ് ഉണ്ടായതെന്ന് കാസ്‌പേസ്‌കി അറിയിച്ചു. വാന്നാക്രൈ എന്നാണ് പ്രചരിക്കുന്ന കമ്പ്യൂട്ടര്‍ വേമിന്റെ പേര്. മറ്റു പ്രോഗ്രാമുകളെ അപേക്ഷിച്ച് നെറ്റ്‌വര്‍ക്കില്‍ പ്രവേശിച്ചാല്‍ സുരക്ഷാ പഴുതുളള ഏത് കംപ്യൂട്ടറിലേക്കും കടക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ബിറ്റ്‌കോയിന്‍ വഴിയാണ് പണം ആവശ്യപ്പെടുന്നത്. ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ്‌കോയിന്‍ നേടിയ കുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT