ചിത്രം: ട്വിറ്റര്‍ 
World

മ്യാന്‍മാര്‍ ഗ്രാമത്തില്‍ ജനക്കൂട്ടത്തിന് നേരെ സൈന്യത്തിന്റെ വ്യോമാക്രമണം; 100പേര്‍ കൊല്ലപ്പെട്ടു

മ്യാന്മാറില്‍ വിമതര്‍ക്ക് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 100പേര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

മ്യാന്മാറില്‍ വിമതര്‍ക്ക് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 100പേര്‍ കൊല്ലപ്പെട്ടു. സജെയ്ങ് മേഖലയിലെ കന്‍ബാലു ടൗണ്‍ഷിപ്പിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടതില്‍ 30 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. 

ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടത്തിയതെന്ന് മ്യാന്മാറിലെ സൈനിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്ന കാര്യത്തില്‍ സൈന്യം വ്യക്തത നല്‍കിയിട്ടില്ല. 

സജെയ്ങ് മേഖലയിലെ പാസി ഗ്രാമത്തില്‍ പട്ടാള ഭരണകൂടത്തിന് എതിരെ പോരാടുന്ന പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സിന്റെ ഓഫീസ് തുറക്കുന്ന ചടങ്ങിന് നേരെയാണ് ആക്രമണം നടത്തിയത്. ചടങ്ങില്‍ പങ്കെടുക്കാനായി വന്‍ജനക്കൂട്ടം എത്തിയിരുന്നു. ഈസമയത്ത് പട്ടാളം ബോംബ് വര്‍ഷിക്കുകയായിരുന്നു.

2021ല്‍ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം വീണ്ടും അധികാരം പിടിച്ചെടുത്തതിന് ശേഷം, വിമത ഗ്രൂപ്പുകള്‍ക്ക് നേരെ വന്‍ സൈനിക നീക്കങ്ങളാണ് നടത്തിവരുന്നത്. പട്ടാളത്തിന്റെ ആക്രമണത്തില്‍ നിരവധി സാധാരണക്കാരും കൊല്ലപ്പെടുന്നുണ്ട്. കഴിഞ്ഞവര്‍ഷം കച്ചിന്‍ മേഖലയിലുണ്ടായ വ്യോമാക്രമണത്തില്‍ 50പേര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 3,100പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT