General Asim Munir AP
World

ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനിടെ 'ദൈവിക ഇടപെടല്‍' ഉണ്ടായി; അവകാശവാദവുമായി അസിം മുനീര്‍

ഇസ്ലാമാബാദില്‍ ഡിസംബര്‍ ആദ്യം നടന്ന മതസമ്മേളനത്തിലാണ് മുനീറിന്റെ പരാമര്‍ശങ്ങള്‍.

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണവും ഓപറേഷന്‍ സിന്ദൂറും മൂലം ഉടലെടുത്ത ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ പാകിസ്ഥാന് ദൈവിക സഹായം ലഭിച്ചെന്ന് പാക് പ്രതിരോധമേധാവി അസിം മുനീര്‍. ഇന്ത്യയ്‌ക്കെതിരെയുള്ള തിരിച്ചടിയില്‍ 'ദൈവിക ഇടപെടല്‍' അനുഭവിച്ചു എന്നാണ് അസിം മുനീര്‍ അവകാശപ്പെട്ടത്. ഇസ്ലാമാബാദില്‍ ഡിസംബര്‍ ആദ്യം നടന്ന മതസമ്മേളനത്തിലാണ് മുനീറിന്റെ പരാമര്‍ശങ്ങള്‍.

അറേബ്യന്‍ മേഖലയില്‍ ഏകദേശം 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ടെന്ന് സങ്കല്‍പിക്കപ്പെടുന്ന രാജ്യവുമായി പാകിസ്ഥാനെ താരതമ്യം ചെയ്തുകൊണ്ടാണ് അസിം മുനീറിന്റെ അവകാശവാദങ്ങള്‍. ലോകത്ത് 57 മുസ്ലിം രാജ്യങ്ങളുണ്ടെന്നും അവയില്‍ പുണ്യനഗരങ്ങളായ ഹറമൈന്‍ ഷെരീഫൈനിന്റെ (മക്ക, മദീന) സംരക്ഷിക്കാനുള്ള ബഹുമാനം ദൈവം നല്‍കി എന്നും അസിം മുനീര്‍ പറഞ്ഞു.

പാകിസ്ഥാനില്‍ ആക്രമണം നടത്തുന്ന തെഹ് രീകെ പാകിസ്ഥാന്‍ എന്ന സംഘടനയ്ക്ക് പിന്നില്‍ അഫ്ഗാനിസ്ഥാന്‍ ആണെന്നും അസിം മുനീര്‍ ആരോപിച്ചു. അതിര്‍ത്തി കടന്നുവരുന്ന ഭീകരവാദത്തില്‍ ഭൂരിഭാഗവും അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ്. ഒരു ഇസ്ലാമിക രാജ്യത്ത് ഭരണകൂടത്തിന് മാത്രമേ ജിഹാദിന് ഉത്തരവിടാന്‍ കഴിയൂ എന്നും മുനീര്‍ പറഞ്ഞു.

Pakistan’s Defence Chief, Field Marshal Asim Munir, said that during the May military confrontation with India—following India’s Operation Sindoor strikes on terror targets—Islamabad received “divine help.”

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ആര്‍ക്കും അപേക്ഷ കൊടുത്തിട്ടില്ല'; യുഡിഎഫിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

മദർ തെരേസ സ്‌കോളർഷിപ്പ്: നഴ്‌സിങ് വിദ്യാർത്ഥികൾക്ക് 15000 രൂപ        

'ഉപ്പ് ചെയ്യാത്തത് ഉപ്പിലിട്ടത്തിന് ചെയ്യാന്‍ സാധിക്കില്ല'; സി കെ ജാനുവിന് നീല്‍ സലാം പറഞ്ഞ് അനുരാജ്

ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ അപകടം; 14 വയസുകാരന് ദാരുണാന്ത്യം

ഭക്ഷണത്തോടുള്ള ഇഷ്ടം ഒഴിവാക്കാനാകില്ല, ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി റാണ ദ​ഗ്​ഗുബട്ടി

SCROLL FOR NEXT