മൻസൂർ പഷ്തീൻ/ എഎൻഐ 
World

പാക് സൈന്യത്തിന്റെ വിമര്‍ശന്‍, പിടിഎം തലവനെ 'കാണാനില്ല'; തിരോധാനത്തിന് പിന്നില്‍ രഹസ്യാന്വേഷണ ഏജന്‍സികളെന്ന് ആരോപണം

മന്‍സൂറിന്റെ ദുരൂഹമായ തിരോധാനത്തിന് പിന്നില്‍ പാക് രഹസ്വാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാക് സൈന്യത്തിന്റെ വിമര്‍ശകനും പഷ്തൂണ്‍ തഹാഫുസ് മൂവ്‌മെന്റ് തലവനുമായ മൻസൂർ പഷ്തീനിനെ കാണാതായതായി റിപ്പോര്‍ട്ട്. ഡിസംബര്‍ നാലിന് ഒരു പ്രതിഷേധത്തിനിടെ മന്‍സൂറിനെ അറസ്റ്റ് ചെയ്തിരുന്നു. മന്‍സൂറിന്റെ ദുരൂഹമായ തിരോധാനത്തിന് പിന്നില്‍ പാക് രഹസ്വാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. 

പ്രതിഷേധ പ്രകടനത്തിന് ഡിസംബര്‍ നാലിന് അറസ്റ്റിലായ മൻസൂർ പഷ്തീനിനെ ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന് പാകിസ്ഥാന്‍ ദേശീയ അസംബ്ലി മുന്‍ അംഗം മൊഹ് സിന്‍ ദാവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നടപടി പരസ്യമായ നിയമലംഘനമാണെന്നും ദാവര്‍ കുറ്റപ്പെടുത്തി. 

പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ് വാഹനത്തിന് നേര്‍ക്ക് വെടിവെച്ചു എന്ന കുറ്റത്തിനാണ് മന്‍സൂര്‍ പഷ്തൂണിനെ അറസ്റ്റ് ചെയ്യുന്നത്. ചമനില്‍ നിന്നും ടര്‍ബറ്റിലേക്ക് വരുന്നതിനിടെ, പഷ്തീന്റെ വാഹനത്തിന് നേര്‍ക്ക് പൊലീസ് വെടിവെക്കുകയായിരുന്നുവെന്നാണ് പിടിഎം ആരോപിക്കുന്നത്. 

നിര്‍ബന്ധിത തിരോധാനങ്ങളിലും അവകാശ പ്രവര്‍ത്തകരെ നിയമവിരുദ്ധമായി കൊലപ്പെടുത്തുന്നതിലും പാക് സൈന്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന പ്രസ്ഥാനമാണ് പഷ്തൂണ്‍ പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

എയർ പോർട്ടിൽ ബയോമെട്രിക് സൗകര്യം ഇനി ലഭിക്കില്ല; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കുവൈത്ത്

'മമ്മൂക്കയോടൊപ്പം പേര് കേട്ടപ്പോള്‍ തന്നെ സന്തോഷം'; അംഗീകാരം മുന്നോട്ടു പോകാനുള്ള ധൈര്യമെന്ന് ആസിഫ് അലി

'എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു'

ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

SCROLL FOR NEXT