ഡയാനയുടെ ​ഗൗണിന് ആറ് ലക്ഷം ഡോളർ 
World

ഡയനയ്ക്ക് വേണ്ടി മാത്രം തീർത്ത വസ്ത്രം,ധരിച്ചത് മരിക്കുന്നതിന് മാസങ്ങൾക്ക് മുൻപ്, റെക്കോഡിട്ട പർപ്പിൾ ​ഗൗൺ

80,000 മുതൽ 1,20,000 ഡോളർ വരെയാണ് വസ്ത്രത്തിന് പ്രതീക്ഷിച്ചിരുന്ന തുക എന്നാൽ 6,04,800 ഡോളർ ലഭിച്ചു.

സമകാലിക മലയാളം ഡെസ്ക്

യാനയ്ക്കായി മാത്രം തുന്നിയ പർപ്പിൾ വെൽവെറ്റ് ​ഗൗൺ. സ്‌ട്രാപ്‌ലെസ് ഓഫ് ഷോൾഡർ ​ഗൗൺ ഡയനയ്ക്ക് വേണ്ടി വിക്ടര്‍ എഡിസ്റ്റീന്‍ ആണ് 1989 ഡിസൈൻ ചെയ്‌തത്.  1991ൽ പകർത്തിയ ഒരു ഔദ്യോഗിക ചിത്രത്തിലും മരിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് നടന്ന വാനിറ്റി ഫയർ ഫോട്ടോഷൂട്ടിലും ഡയാന രാജകുമാരി ഈ ഗൗൺ ധരിച്ചിരുന്നു. റെക്കോഡ് തുകയ്ക്ക് ലേലത്തിൽ വിറ്റു പോയ ​ഗൗണിന് ആറ് ലക്ഷം ഡോളറാണ് ലഭിച്ചത്.

80,000 മുതൽ 1,20,000 ഡോളർ വരെയാണ് വസ്ത്രത്തിന് പ്രതീക്ഷിച്ചിരുന്ന തുക. എന്നാൽ ഇതിന്റെ അഞ്ചിരട്ടി തുകയാണ് ലഭിച്ചത്. പ്രമുഖ ബഹുരാഷ്ട്രസ്ഥാപനമായ സോത്തെബീസ് ആയിരുന്നു ലേലം സംഘടിപ്പിച്ചത്.  കിരീടത്തിന്റെ രൂപത്തിലാണ് വസ്ത്രം ഡിസൈൻ ചെയ്‌തിരിക്കുന്നത്. 1989-ലെ വിക്ടര്‍ എഡിസ്റ്റീന്‍റെ ഓട്ടം കളക്ഷന്റെ ഭാഗമായായിരുന്നു വസ്ത്രം നിർമിച്ചത്. 

1982 മുതൽ 1993 വരെ എഡൽസ്റ്റീലായിരുന്നു ഡയാനയ്ക്ക് വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരുന്നത്. 1997ലാണ് ഈ വസ്‌ത്രം ആദ്യമായി ഡയാന ലേലത്തിന് വിൽക്കാൻ തീരുമാനിച്ചത്. അന്ന് 24,150 ഡോളറിനായിരുന്നു വസ്‌ത്രം ലേലത്തിൽ പോയത്. എയിഡ്സ് ക്രൈസിസ് ട്രസ്റ്റ് ആൻഡ് റോയൽ മാർസ്ഡെൻ ഹോസ്പിറ്റലിന് വേണ്ടിയായിരുന്ന അന്ന് ആ ലേലത്തുക ഉപയോ​ഗിച്ചത്. ഏതാണ്ട് 80 ഓളം വസ്ത്രങ്ങള്‍ ഡയാന ലേലത്തില്‍ വിറ്റു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT