യഹ്യ സിന്‍വര്‍ തുരങ്കത്തിലൂടെ പോകുന്നു വിഡിയോ ദൃശ്യം
World

യഹ്യ സിന്‍വര്‍ കുടുംബ സമേതം തുരങ്കത്തില്‍; ഒക്ടോബര്‍ 7 ആക്രമണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍

ഈ ഭൂഗര്‍ഭ അറയില്‍ ശൗചാലയവും അടുക്കളയുമെല്ലാം ഉണ്ടായിരുന്നുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് നടന്ന ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ തന്റെ സാധനങ്ങള്‍ ഗസയിലെ ഒരു തുരങ്കത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍. തുരങ്കത്തിലൂടെ സിന്‍വറിന്റെ ഭാര്യയും കുട്ടികളും ദൃശ്യങ്ങളിലുണ്ട്.

ടെലിവിഷന്‍, വെള്ളം, തലയിണകള്‍, മെത്തകള്‍ എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങള്‍ തുരങ്കത്തിലേയ്ക്ക് നീക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ ഭൂഗര്‍ഭ അറയില്‍ ശൗചാലയവും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉണ്ടായിരുന്നുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.

അതേസമയം സിന്‍വര്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചതാണെന്നും ഹഗാറിന്റെ പരാമര്‍ശങ്ങള്‍ നഗ്നമായ നുണകളാണെന്നും ഹമാസ് പറഞ്ഞു. കഴിഞ്ഞ ദിവസം യഹ്യ സിന്‍വര്‍ മരിക്കുന്നതിന് തൊട്ട്മുമ്പുള്ള ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തു വിട്ടിരുന്നു. തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. ഡിഎന്‍എ പരിശോധന നടത്തി യഹ്യ സിന്‍വര്‍ ആണെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 235 പേരെ ബന്ദികളാക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 40,000-ത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT