യഹ്യ സിന്‍വര്‍ തുരങ്കത്തിലൂടെ പോകുന്നു വിഡിയോ ദൃശ്യം
World

യഹ്യ സിന്‍വര്‍ കുടുംബ സമേതം തുരങ്കത്തില്‍; ഒക്ടോബര്‍ 7 ആക്രമണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍

ഈ ഭൂഗര്‍ഭ അറയില്‍ ശൗചാലയവും അടുക്കളയുമെല്ലാം ഉണ്ടായിരുന്നുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് നടന്ന ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ തന്റെ സാധനങ്ങള്‍ ഗസയിലെ ഒരു തുരങ്കത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍. തുരങ്കത്തിലൂടെ സിന്‍വറിന്റെ ഭാര്യയും കുട്ടികളും ദൃശ്യങ്ങളിലുണ്ട്.

ടെലിവിഷന്‍, വെള്ളം, തലയിണകള്‍, മെത്തകള്‍ എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങള്‍ തുരങ്കത്തിലേയ്ക്ക് നീക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ ഭൂഗര്‍ഭ അറയില്‍ ശൗചാലയവും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉണ്ടായിരുന്നുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.

അതേസമയം സിന്‍വര്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചതാണെന്നും ഹഗാറിന്റെ പരാമര്‍ശങ്ങള്‍ നഗ്നമായ നുണകളാണെന്നും ഹമാസ് പറഞ്ഞു. കഴിഞ്ഞ ദിവസം യഹ്യ സിന്‍വര്‍ മരിക്കുന്നതിന് തൊട്ട്മുമ്പുള്ള ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തു വിട്ടിരുന്നു. തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. ഡിഎന്‍എ പരിശോധന നടത്തി യഹ്യ സിന്‍വര്‍ ആണെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 235 പേരെ ബന്ദികളാക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 40,000-ത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT