സില്‍വിയോയും മാര്‍തയും 
World

കാമുകിക്ക് എഴുതിവെച്ചത് 900 കോടിയുടെ സ്വത്ത്; കൂടെ ജയില്‍ വാസം അനുഭവിച്ചയാള്‍ക്കും സഹായം, അന്തരിച്ച ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രിയുടെ വില്‍പ്പത്രം

33കാരിയായി മാര്‍ത ഫാസിനയുടെ പേരിലാണ് ബെര്‍ലുസ്‌കൊനി വന്‍ തുക വില്‍പ്പത്രത്തില്‍ എഴുതിവെച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

റ്റലിയുടെ മുന്‍ പ്രധാമനമന്ത്രി അന്തരിച്ച സില്‍വിയൊ ബെര്‍ലുസ്‌കൊനി കാമുകിക്ക് എഴുതിവെച്ചത് 100 മില്യണ്‍ യൂറോയുടെ സ്വത്ത്. (9,05,86,54,868 രൂപ). 33കാരിയായി മാര്‍ത ഫാസിനയുടെ പേരിലാണ് ബെര്‍ലുസ്‌കൊനി വന്‍ തുക വില്‍പ്പത്രത്തില്‍ എഴുതിവെച്ചിരിക്കുന്നത്. ആറ് ബില്ല്യണ്‍ യൂറോയുടെ സ്വത്ത് സില്‍വിയോക്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍. 

2020ലാണ് തന്റെ 82-ാം വയസ്സില്‍ സില്‍വിയൊ മാര്‍തയുമായി പ്രണയത്തിലാകുന്നത്. നിയമപരമായി ഇവരെ വിവാഹം കഴിച്ചില്ലെങ്കിലും മാര്‍തയെ ഭാര്യ എന്നുതന്നെയാണ് സില്‍വിയൊ അഭിസംബോധന ചെയ്തിരുന്നത്. 

സില്‍വിയോയുടെ പാര്‍ട്ടിയായ ഫോര്‍സ ഇറ്റാലിയയിലെ പ്രമുഖ നേതാവ് കൂടിയാണ്  മാര്‍ത. 2018 തെരഞ്ഞെടുപ്പില്‍ ഇവര്‍ ഇറ്റാലിയന്‍ പാര്‍ലമെന്റിന്റെ ലോവര്‍ ചേംബറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ഇറ്റലിയിലെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പ് ആയ എംഎഫ്ഇയുടെ സ്ഥാപകനാണ് സില്‍വിയോ. ഈ മാധ്യമ ഗ്രൂപ്പ് അടക്കമുള്ള ബിസിനസ് സാമ്രമാജ്യം സില്‍വിയോയുടെ രണ്ട് മക്കളായ മരിനയും പിയര്‍ സില്‍വിയോയും നോക്കി നടത്തും. 100 മില്യണ്‍ യൂറോ സഹോദരനായ പൗലോയ്ക്ക് നല്‍കാന്‍ വില്‍പ്പത്രത്തില്‍ എഴുതിയിട്ടുണ്ട്. തന്നോടൊപ്പം ജയില്‍ ശിക്ഷ അനുഭവിച്ച ഫോര്‍സാ ഇറ്റാലിയ പാര്‍ട്ടി നേതാവ് മാര്‍സെലോ ഡെല്‍ ഉട്രിക്ക് 30 മില്യണ്‍ യൂറോ നല്‍കണമെന്നും വില്‍പ്പത്രത്തില്‍ വ്യക്തമാക്കുന്നു. തന്റെ അഞ്ചു മക്കള്‍ക്കും സ്വത്തുക്കള്‍ കൃത്യമായി വീതം വെച്ചു നല്‍കുന്നതായി വില്‍പ്പത്രത്തില്‍ പറയുന്നു. ജൂണ്‍ 12നാണ് 86മത്തെ വയസ്സില്‍ സില്‍വിയോ അന്തരിച്ചത്. 

1994-95 വരെയും 2001-2006 വരെയും 2008 മുതല്‍ 2011വരെയും ഇറ്റലിയുടെ പ്രധാനമന്ത്രി ആയിരുന്നു സില്‍വിയോ.ലൈംഗിക പീഡന പരാതിയും ടാക്‌സ് തട്ടിപ്പും അടക്കം നേരിടേണ്ടിവന്ന ബെര്‍ലുസ്‌കൊനി, ഇറ്റലിയില്‍ വന്‍ സ്വാധീനമുള്ള രാഷ്ട്രീയ നേതാവിയിരുന്നു. 1986 മുതല്‍ 2017 വരെ എസി മിലന്‍ ഫുട്‌ബോള്‍ ക്ലബിന്റെ ഉടമസ്ഥനും ബെര്‍ലുസ്‌കൊനി ആയിരുന്നു. 1993ലാണ് മാധ്യമ ബിസിനസ് വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും ഫോര്‍സ ഇറ്റാലിയ പാര്‍ട്ടി ഉണ്ടാക്കുന്നതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

SCROLL FOR NEXT