ഗോതബായ രജപക്സെ/ഫോട്ടോ: എഎഫ്പി 
World

നാടുവിട്ട രജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തി; സുരക്ഷയ്ക്ക് പ്രത്യേക സംഘം

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ പലായനം ചെയ്ത ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബായ രജപക്സെ വെള്ളിയാഴ്ച രാജ്യത്ത് തിരിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്


കൊളംബോ: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ പലായനം ചെയ്ത ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബായ രജപക്സെ വെള്ളിയാഴ്ച രാജ്യത്ത് തിരിച്ചെത്തി. മന്ത്രിമാരും രാഷ്ട്രീയക്കാരും ഉൾപ്പെടുന്ന സംഘം രജപക്‌സെയെ സ്വീകരിച്ചു. 

52 ദിവസത്തെ പ്രവാസം അവസാനിപ്പിച്ചാണ് രജപക്‌സെയുടെ മടങ്ങിവരവ്. ബാങ്കോക്കിലായിരുന്നു രജപക്സെ. ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴിയുള്ള വാണിജ്യ വിമാനത്തിലാണ് ശ്രീലങ്കയിലേക്ക് തിരിച്ചെത്തിയത്. അതേ സമയം രജപക്സെ കുടുംബത്തെ വിക്രമസിംഗെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ രോഷാകുലരായ പ്രതിഷേധക്കാർ ഔദ്യോഗിക വസതിയും ഓഫീസും കയ്യടക്കിയതോടെയാണ് രജപക്സെ നാടുവിടുന്നത്. ജൂലൈ 13 ന് പുലർച്ചെ രാജപക്‌സെ ശ്രീലങ്ക വിട്ട് സിംഗപ്പൂരിൽ പോയത്. പിന്നാലെ പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് ഇമെയിൽ മുഖേനെ സ്പീക്കറക്ക് കൈമാറിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT