യഹ്യ സിന്‍വര്‍ എക്സ്
World

ഹമാസിന്റെ പുതിയ മേധാവി യഹ്യ സിൻവറിനെ വധിച്ചു?

പരിശോധിക്കുന്നുവെന്ന് ഇസ്രയേൽ സൈന്യം

സമകാലിക മലയാളം ഡെസ്ക്

ജറുസലേം: ഹമാസ് മേധാവി യഹ്യ സിൻവറിനെ ഇസ്രയേൽ വധിച്ചതായി റിപ്പോർട്ടുകൾ. ​ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ യഹ്യയാണെന്നു പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധ്യത പരിശോധിക്കുകയാണെന്നു ഇസ്രയേൽ സൈന്യം അറിയിച്ചു.

ഒക്ടോബർ ഏഴിലെ ഇസ്രയേൽ ആക്രമണത്തിന്റെ പ്രധാന ആസൂത്രകൻ യഹ്യയാണെന്നു ഇസ്രയേൽ കണക്കാക്കുന്നു. അവർ ലക്ഷ്യമിട്ടിരിക്കുന്ന പ്രധാന ഹമാസ് നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു യഹ്യ.

ഹമാസ് രാഷ്ട്രീയ തലവനായിരുന്ന ഇസ്മയിൽ ഹനിയയെ നേരത്തെ ഇസ്രയേൽ വധിച്ചിരുന്നു. ഹനിയക്ക് പിന്നാലെ ഹമാസിന്റെ നേതൃത്വം യഹ്യ ഏറ്റെടുത്തിരുന്നു.

അതിനിടെ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ വ്യോമസേനാ മേധാവി കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യവും സുരക്ഷാ ഏജൻസിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സെപ്റ്റംബറിൽ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ സമെർ അബു ദഖ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യവും ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജൻസിയും സംയുക്ത പ്രസ്താവനയിൽ പ്രഖ്യാപിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT