മോചിപ്പിക്കപ്പെട്ടവരുമായി റെഡ് ക്രോസ് വാഹനങ്ങൾ റാഫയിലേക്ക്/ ട്വിറ്റർ 
World

13 ഇസ്രയേൽ പൗരൻമാരടക്കം 24 പേർ; ബന്ദികളെ ഹമാസ് മോചിപ്പിച്ചു തുടങ്ങി

ഇസ്രയേൽ പൗരൻമാരെ റാഫയിലെത്തിക്കും. കൈമാറ്റം എവിടെ വച്ചായിരിക്കും എന്നതിൽ വ്യക്തത വന്നിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

​ഗാസ: ഹമാസ് ബന്ദികളാക്കി വച്ചവരെ മോചിപ്പിക്കുന്ന നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആദ്യ ഘട്ടത്തിൽ 24 പേരെയാണ് മോചിപ്പിച്ചത്. 13 ഇസ്രയേൽ, 10 തായ്ലൻഡ്, ഒരു ഫിലപ്പെയ്ൻസ് പൗരൻമാരുടെ മോചനമാണ് ആദ്യ ഘട്ടത്തിൽ സാധ്യമായത്. 13 ഇസ്രയേൽ പൗരൻമാരെ റെഡ് ക്രോസിനു കൈമാറി. ഇവർ നിലവിൽ ഈജിപ്റ്റ് അതിർത്തിയിലേക്ക് സഞ്ചരിക്കുന്നതായാണ് റിപ്പോർട്ടുകൾ. 

ഇസ്രയേൽ പൗരൻമാരെ റാഫയിലെത്തിക്കും. കൈമാറ്റം എവിടെ വച്ചായിരിക്കും എന്നതിൽ വ്യക്തത വന്നിട്ടില്ല. ഈജിപ്ഷ്യൻ അതിർത്തി കടന്നാൽ സൈനിക ഹെലികോപ്റ്ററുകൾ എത്തി ഇവരെ ഇസ്രയേലിലേക്ക് കൊണ്ടു പോകുമെന്നാണ് റിപ്പോർട്ടുകൾ.

10 തായ് പൗരൻമാരെ ഹമാസ് വിട്ടയച്ചതായി തായ് പ്രധാനമന്ത്രി ശ്രേഷ്ഠ തവിസിൻ സ്ഥിരീകരിച്ചു. എംബസി അധികൃതർ‌ ഇവരെ കൊണ്ടു വരാൻ തയ്യാറെടുത്തതായും അദ്ദേഹം വ്യക്തമാക്കി.  

അതേസമയം തായ് പൗരൻമാരുടെ മോചനം ഈജിപ്റ്റിന്റെ ശക്തമായ ഇടപെടലിലാണ് സാധ്യമായതെന്നു ഈജിപ്ഷ്യൻ സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് വ്യക്തമാക്കി. ഖത്തറിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും തമ്മിലുണ്ടാക്കിയ കരാറിനു തായ് പൗരൻമാരുടെ മോചനത്തിനു ബന്ധമില്ലെന്നും റിപ്പോർട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT