ഫോട്ടോ: ട്വിറ്റർ 
World

മരിച്ചത് ഇന്ത്യക്കാരടക്കം 72 പേർ; നേപ്പാളിലെ വിമാനാപകടത്തിന് കാരണം മാനുഷിക പിഴവ്; റിപ്പോർട്ട്

അപകടം നടന്ന ഉടനെ തന്നെ സർക്കാർ അന്വേഷണ കമ്മീഷനെ നിയോ​ഗിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: ഈ വർഷമാദ്യം നേപ്പാളിലെ പൊഖാരയിലുണ്ടായ വിമാനാപകടം മാനുഷിക പിഴവു കൊണ്ടാണ് സംഭവിച്ചതെന്നു റിപ്പോർട്ട്. ജനുവരി 15നാണ് അഞ്ച് ഇന്ത്യക്കാരടക്കം 72 പേർ മരിച്ച അപകടമുണ്ടായത്. യെതി എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്. അഞ്ചം​ഗ അന്വേഷണ കമ്മീഷൻ, റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. ഈ റിപ്പോർട്ടിലാണ് മനുഷ്യ സഹജ പിഴവാണ് അപകടത്തിനിടയാക്കിയതെന്നു വ്യക്തമാക്കുന്നത്. 

അപകടം നടന്ന ഉടനെ തന്നെ സർക്കാർ അന്വേഷണ കമ്മീഷനെ നിയോ​ഗിച്ചിരുന്നു. എട്ട് മാസവും മൂന്ന് ദിവസവും നീണ്ട അന്വേഷണത്തിനൊടുവിലാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. 

യാത്രക്കാരും ജീവനക്കാരുമുൾപ്പെടെയുള്ളവരാണ് മരിച്ചത്. പൊഖാരയിൽ ലാൻഡ് ചെയ്യുന്നതിനു തൊട്ടു മുൻപാണ് യെതി എയർലൈൻസിന്റെ 9എൻ-എഎൻസി എടിആർ-72 വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നു വീണത്. 

അഭിഷേക് കുശ്‍വാഹ (25), ബിഷാൽ ശർമ (22), അനിൽ കുമാർ രാജ്ഭാർ (27), സോനു ജയ്സ്വാൾ (35), സഞ്ജയ് ജയ്സ്വാൾ (26) എന്നിവരാണ് അപകടത്തിൽ മരിച്ച ഇന്ത്യക്കാർ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT