ഫോട്ടോ: ട്വിറ്റർ 
World

മരിച്ചത് ഇന്ത്യക്കാരടക്കം 72 പേർ; നേപ്പാളിലെ വിമാനാപകടത്തിന് കാരണം മാനുഷിക പിഴവ്; റിപ്പോർട്ട്

അപകടം നടന്ന ഉടനെ തന്നെ സർക്കാർ അന്വേഷണ കമ്മീഷനെ നിയോ​ഗിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: ഈ വർഷമാദ്യം നേപ്പാളിലെ പൊഖാരയിലുണ്ടായ വിമാനാപകടം മാനുഷിക പിഴവു കൊണ്ടാണ് സംഭവിച്ചതെന്നു റിപ്പോർട്ട്. ജനുവരി 15നാണ് അഞ്ച് ഇന്ത്യക്കാരടക്കം 72 പേർ മരിച്ച അപകടമുണ്ടായത്. യെതി എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്. അഞ്ചം​ഗ അന്വേഷണ കമ്മീഷൻ, റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. ഈ റിപ്പോർട്ടിലാണ് മനുഷ്യ സഹജ പിഴവാണ് അപകടത്തിനിടയാക്കിയതെന്നു വ്യക്തമാക്കുന്നത്. 

അപകടം നടന്ന ഉടനെ തന്നെ സർക്കാർ അന്വേഷണ കമ്മീഷനെ നിയോ​ഗിച്ചിരുന്നു. എട്ട് മാസവും മൂന്ന് ദിവസവും നീണ്ട അന്വേഷണത്തിനൊടുവിലാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. 

യാത്രക്കാരും ജീവനക്കാരുമുൾപ്പെടെയുള്ളവരാണ് മരിച്ചത്. പൊഖാരയിൽ ലാൻഡ് ചെയ്യുന്നതിനു തൊട്ടു മുൻപാണ് യെതി എയർലൈൻസിന്റെ 9എൻ-എഎൻസി എടിആർ-72 വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നു വീണത്. 

അഭിഷേക് കുശ്‍വാഹ (25), ബിഷാൽ ശർമ (22), അനിൽ കുമാർ രാജ്ഭാർ (27), സോനു ജയ്സ്വാൾ (35), സഞ്ജയ് ജയ്സ്വാൾ (26) എന്നിവരാണ് അപകടത്തിൽ മരിച്ച ഇന്ത്യക്കാർ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT