Sahid Muhammed Hussain 
World

റഷ്യൻ സൈന്യത്തിൽ പ്രവർത്തിച്ച ഇന്ത്യൻ യുവാവ് യുക്രൈന്റെ പിടിയിൽ; കീഴടങ്ങിയതെന്ന് യുവാവ്

ഇന്ത്യൻ യുവാവ് യുക്രൈൻ സൈന്യത്തിന്റെ പിടിയിലുണ്ടെന്ന വാർത്ത വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

കീവ്: റഷ്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ യുവാവ് യുക്രൈൻ സൈന്യത്തിന്റെ പിടിയിൽ. ഗുജറാത്തിലെ മോർബി സ്വദേശി മജോട്ടി സാഹിൽ മുഹമ്മദ് ഹുസൈൻ (22) ആണ് പിടിയിലായത്. എന്നാൽ ഇന്ത്യൻ യുവാവ് യുക്രൈൻ സൈന്യത്തിന്റെ പിടിയിലുണ്ടെന്ന വാർത്ത വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, യുക്രൈൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങുകയാണെന്നാണ് യുവാവ് പറയുന്നത്. യുവാവ് ഇക്കാര്യം വ്യക്തമാക്കുന്ന വിഡിയോ യുക്രൈൻ സൈന്യത്തിന്റെ 63-ാം ബ്രി​ഗേഡ് പുറത്തു വിട്ടു. വിദേശികളെ വ്യാപകമായി റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുകയാണെന്നും യുക്രൈൻ ആരോപിച്ചു.

റഷ്യയിൽ ഉപരിപഠനത്തിന് എത്തിയശേഷം ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഏഴു വർഷം തടവ് ശിക്ഷ വിധിക്കപ്പെട്ടു. ജയിൽ ശിക്ഷ ഒഴിവാക്കാൻ റഷ്യൻ സൈന്യവുമായി കരാറിലേർപ്പെടാൻ നിർദേശിച്ചു. അങ്ങനെ പ്രത്യേക സൈനിക ഓപ്പറേഷനായി റഷ്യ സൈന്യത്തിൽ ചേരുകയായിരുന്നു. എന്നാൽ എനിക്ക് അവിടെ നിന്നു പുറത്തുകടക്കണമായിരുന്നു. യുക്രൈൻ സൈന്യത്തിന് മുന്നിൽ തോക്കു താഴെ വെച്ച് കീഴടങ്ങുകയായിരുന്നു. ഇനി റഷ്യയിലേക്ക് പോകാൻ താൽപ്പര്യമില്ല. യുവാവ് വിഡിയോയിൽ പറയുന്നു.

Indian youth who was part of the Russian army captured by Ukrainian army

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്വേഷണ സംഘം എത്തുന്നതിന് തൊട്ടുമുന്‍പ് രാഹുല്‍ മുങ്ങി; പൊലീസില്‍ നിന്ന് വിവരം ചോരുന്നതായി സംശയം

ചരിത്ര നേട്ടങ്ങളുടെ വര്‍ഷം; ചരക്കുനീക്കത്തില്‍ 'അതിവേഗ' റെക്കോര്‍ഡ്, വിഴിഞ്ഞത്ത് എത്തിയത് 615 കപ്പലുകള്‍

കേരളത്തിന്‍റെ ഭക്ഷ്യ ധാന്യം കുറയില്ല, അതിദാരിദ്ര്യം അന്ത്യോദയ മാനദണ്ഡമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കേരളത്തില്‍ 7,694 കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ആനുകൂല്യം വാങ്ങി; പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ അനര്‍ഹര്‍ കൈപ്പറ്റിയത് തിരിച്ചുപിടിച്ച് കേന്ദ്രം

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തിയത് മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരന്‍

SCROLL FOR NEXT