സ്ത്രീയെ വിഴുങ്ങിയ കൂറ്റന്‍ പെരുമ്പാമ്പ്‌ 
World

സ്ത്രീയെ ജീവനോടെ വിഴുങ്ങി 22 അടിനീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ്

റബര്‍ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയ ജഹ്‌റ എന്ന സ്ത്രീയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 54കാരിയെ 22 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി. ബന്താര ജംബി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടുക്കുന്ന സംഭവം. റബര്‍ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയ ജഹ്‌റ എന്ന സ്ത്രീയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്.

കാട്ടിലേക്ക് പോയ ജഹ്‌റയെ വെള്ളിയാഴ്ച മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പ്രദേശ വാസികള്‍ തിരിച്ചല്‍ നടത്തിയെങ്കിലും സ്ത്രീയുടെ ചെരുപ്പും ശിരോവസ്ത്രവും ജാക്കറ്റും കത്തിയും മാത്രമാണ് കണ്ടെത്താനായത്.

പിറ്റേദിവസം വീണ്ടും നടത്തിയ തിരച്ചിലിലാണ് വയറുവീര്‍ത്ത് അനങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. പെരുമ്പാമ്പ് സ്ത്രീയെ കടിച്ച ശേഷം വിഴുങ്ങിയതാവാം എന്നാണ് അനുമാനം. ഈ കൂറ്റന്‍ പെരുമ്പാമ്പിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ അപ്  ലേഡ് ചെയ്തിട്ടുണ്ട്. 

സംശയം തോന്നിയ നാട്ടുകാര്‍ പെരുമ്പാമ്പിന്റെ വയര്‍ കീറി പരിശോധിക്കുകയും ജഹ്‌റയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. എന്നാല്‍ കാട്ടില്‍ ഇനിയും ഭീമന്‍ പെരുമ്പാമ്പുകള്‍ ഉണ്ടാവുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസ് വീണ്ടും അടച്ച് ഇറാന്‍, യുഎസ് ഉപരോധം പിന്‍വലിക്കും വരെ കടലിടുക്ക് അടച്ചിടും

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി; ഓടി രക്ഷപ്പെടുന്നിനിടയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

'17 മത്സരാർഥികൾക്ക് ഒറ്റ ശുചിമുറി, ഭക്ഷണത്തിൽ പാറ്റകൾ, ചർമരോ​ഗം ബാധിച്ചു'; മറാത്തി ബി​ഗ് ബോസിനെതിരെ ആരോപണവുമായി നടി

മഞ്ജു പിള്ളയുടെ വിവാഹ മോചനത്തില്‍ നിര്‍ണായകമായത് മകളുടെ തീരുമാനം; ദയയുടെ പക്വതയെക്കുറിച്ച് സംവിധായകന്‍

'ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം മാറ്റിയതെന്തിന്?, അനധികൃതമായി സമ്പാദിച്ചത്'; ജി സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ നേതാവ്

SCROLL FOR NEXT