Ayatollah Ali Khamenei  
World

'ഖമേനിയുടെ പിന്‍ഗാമികളെ എല്ലാം വകവരുത്തും', ഭീഷണിയുമായി ഇസ്രയേല്‍ സൈന്യം

ഇറാനില്‍ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ ഏകദേശം 10,000 സിവിലിയന്‍ ഘടനകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ടെല്‍ അവീവ്: ഇസ്രയേല്‍ - യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമികളെ എല്ലാം വകവരുത്തുമെന്ന് ഇസ്രയേല്‍ ഭീഷണി. ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന പുരോഹിത സമിതി സമവായത്തില്‍ എത്തിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇസ്രയേലിന്റെ പ്രതികരണം.

ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന പുരോഹിത സമിതിയെ പരാമര്‍ശിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ പ്രതികരണം. ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ ന്യൂസ് ആണ് പുതിയ പരമോന്നത നേതാവിന്റെ പേരില്‍ സമവായമായെന്ന റിപ്പോര്‍ട്ട് പങ്കുവച്ചത്.

അതേസമയം, ഇറാനിലെ ഇസ്രയേല്‍ സൈനിക നടപടിക്ക് എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്ത് കനത്ത നാശം വിതച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനില്‍ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ ഏകദേശം 10,000 സിവിലിയന്‍ ഘടനകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. 7,943 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും 1,617 വാണിജ്യ യൂണിറ്റുകളും നിരവധി മെഡിക്കല്‍, വിദ്യാഭ്യാസ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് റെഡ് ക്രസന്റ് പറഞ്ഞു. ആക്രമണം ആരംഭിച്ചതിനുശേഷം 1,300 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

Israel s military has threatened to target any successors of Khamenei.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ദുരന്തം; കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം, രണ്ടു മരണം

ആരാധിച്ചിരുന്ന പലരുടേയും യഥാര്‍ത്ഥ സ്വഭാവം വേറെ, അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ ഒരുക്കമല്ല: ശ്രുതി രജനികാന്ത്

ഈ ആഴ്ചയും ഒടിടിയിൽ കാഴ്ചകളുടെ പൂരം; 'പ്രതിഛായ' മുതൽ കൊറിയൻ ഡ്രാമ വരെ

എല്ലാ കണ്ണുകളും വൈഭവിലേക്ക്; ലക്ഷ്യം പ്ലേ ഓഫ് മാത്രം, രാജസ്ഥാൻ ഇന്ന് ഹൈദരാബാദിനെതിരെ

ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

SCROLL FOR NEXT