റാറ്റില്‍ സ്‌നേക്കുമായുള്ള കിങ് സ്‌നേക്കിന്റെ പോരാട്ടം 
World

തലയില്‍ പിടിത്തമിട്ട് വരിഞ്ഞുമുറുക്കി, വാശിയേറിയ പോരാട്ടം; റാറ്റില്‍ സ്‌നേക്കിനെ വിഴുങ്ങി കിങ് സ്‌നേക്ക് - വീഡിയോ

 യുഎസിലെ ജോര്‍ജിയയില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്

സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ?, പറയുകയും വേണ്ട!. ഇപ്പോള്‍ വിഷപ്പാമ്പുകളുടെ പോരാട്ട ദൃശ്യമാണ് വൈറലാകുന്നത്. ചിലയിനം പാമ്പുകള്‍ മറ്റ് വിഭാഗത്തില്‍ പെട്ട പാമ്പുകളെ ആഹാരമാക്കാറുണ്ട്. ആ ഗണത്തില്‍ പെട്ട പാമ്പാണ് കിങ് സ്‌നേക്കുകള്‍.

 യുഎസിലെ ജോര്‍ജിയയില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ജോര്‍ജിയയിലെ ഡെക്സ്റ്ററിലുള്ള വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ബ്രാന്‍ഡി ജോണ്‍സണ്‍ വഴിയുടെ മധ്യത്തിലൂടെ ഇഴഞ്ഞുപോകുന്ന പാമ്പുകളെ കണ്ടത്. ഉടന്‍ തന്നെ മൊബൈലില്‍ ഇവയുടെ ദൃശ്യം പകര്‍ത്തുകയായിരുന്നു. ജോര്‍ജിയയിലെ വൈല്‍ഡ് ലൈഫ് റിസോഴ്‌സ് ഡിവിഷനാണ് ഫെയ്‌സ്ബുക്കിലൂടെ ദൃശ്യം പങ്കുവച്ചത്.

റാറ്റില്‍ സ്‌നേക്കിനെ ലക്ഷ്യമാക്കിയായിരുന്നു കിങ്‌സ്‌നേക്കിന്റെ യാത്ര. കറുപ്പു നിറത്തില്‍ വെളുത്ത വരകളുള്ള വലിയ പാമ്പുകളാണ് കിങ് സ്‌നേക്കുകള്‍. ഇരയെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുന്നതാണ് ഇവയുടെ രീതി. ജോര്‍ജിയയില്‍ കാണപ്പെടുന്ന സംരക്ഷിത വിഭാഗത്തില്‍ പെട്ട പാമ്പുകളാണ് ഇവ. റാറ്റില്‍ സ്‌നേക്കിന് സമീപമെത്തിയതും അതിന്റെ തലയില്‍ പിടുത്തമിട്ട് വരിഞ്ഞുമുറുക്കിയതും ഒരുമിച്ചായിരുന്നു. കിങ് സ്‌നേക്കിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ റാറ്റില്‍ സ്‌നേക്ക് ശ്രമിച്ചെങ്കിലും ഒടുവില്‍ കിഴങ്ങേണ്ടിവന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT