Oman mediated US-Iran talks 
World

മധ്യസ്ഥ ശ്രമവുമായി ഒമാന്‍, ചര്‍ച്ചയ്ക്ക് സന്നദ്ധരെന്ന് ഇറാന്‍

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഒമാന്‍ അധികൃതര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

മസ്‌കറ്റ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി ഒമാന്‍. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്നതും ഒമാനാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഒമാന്‍ അധികൃതര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വെടിനിര്‍ത്തലിനും ചര്‍ച്ചകള്‍ക്കുമുള്ള ഒമാന്‍ ഭരണകൂടത്തിന്റെ ആഹ്വാനം വിജയം കാണുന്നു എന്നാണ് വിവരം. സംഘര്‍ഷം ലഘൂകരിക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളോട് സഹകരിക്കാന്‍ ഇറാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചതായി ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദി അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അവര്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, ഞാനും സംസാരിക്കാന്‍ സമ്മതിച്ചു, ഇക്കാര്യം നേരത്തെ ചെയ്യണമായിരുന്നു. പ്രായോഗികവും ചെയ്യാന്‍ എളുപ്പവുമായ കാര്യങ്ങള്‍ നേരത്തെ നടപ്പാക്കേണ്ടതായികുന്നു. പക്ഷേ വൈകിപ്പോയി എന്നാണ് ഫ്‌ലോറിഡ വസതിയില്‍ നിന്നുള്ള അഭിമുഖത്തില്‍ ട്രംപിന്റെ പ്രതികരണം. എന്നാല്‍, ആരുമായാണ് ചര്‍ച്ചകളെന്ന് ട്രംപ് അറിയിച്ചിട്ടില്ല.

Oman’s FM, who mediated US-Iran talks, urges ceasefire.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ: സംസ്ഥാനത്ത് നാളെ കോണ്‍ഗ്രസ് സമാധാന സംഗമ സദസ്സ്

ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ആലപ്പുഴയില്‍ 85കാരന് 19.62 ലക്ഷം നഷ്ടമായി

ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കില്ല, അമേരിക്കന്‍ കേന്ദ്രങ്ങളാണ് ലക്ഷ്യമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി

തീരുമാനം തിരുത്തി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആര്‍ ശ്രീലേഖ; പോക്‌സോ കേസില്‍ ഹൈക്കോടതിയെ സമീപിക്കും

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ചതായി ഇറാന്‍; രണ്ട് സൈനികരുടെ മരണം സ്ഥിരീകരിച്ച് അമേരിക്ക

SCROLL FOR NEXT