മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരൻ റയാൻ മരണത്തിന് കീഴടങ്ങി. മരണവാർത്ത മൊറോക്കൻ സർക്കാർ സ്ഥിരീകരിച്ചു. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമാക്കിയാണ് റയാൻ വിട പറഞ്ഞത്.
മൊറോക്കോയിലെ ഷെഫ്ഷാവൺ നഗരത്തിന് സമീപമുള്ള വീട്ടിനടുത്തുള്ള കുഴൽക്കിണറിലാണ് റയാൻ അകപ്പെട്ടത്. റയാന്റെ പിതാവ് കിണർ നന്നാക്കുകയായിരുന്നു. അച്ഛന്റെ ശ്രദ്ധ മാറിയ സമയത്താണ് കളിക്കുന്നതിനിടെ റയാൻ കിണറിനുള്ളിലേക്ക് വീണത്. 32 മീറ്റർ താഴ്ചയിൽ കുട്ടിയുണ്ടെന്ന് കണ്ടെത്തിയതോടെ രക്ഷാപ്രവർത്തനം തുടങ്ങി. റയാൻ കഴിയുന്ന ഭാഗം മനസിലാക്കി കിണറിന് പുറത്ത് സമാന കുഴിയുണ്ടാക്കിയാണ് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.
അഞ്ച് ദിവസത്തെ ശ്രമങ്ങൾക്കൊടുവിലാണ് കിണറിനകത്ത് നിന്ന് കുഞ്ഞിനെ പുറത്തെടുക്കാനായത്. പരിശോധനകൾക്ക് പിന്നാലെ റയാൻ വിട പറഞ്ഞതായി ഔദ്യോഗിക അറിയിപ്പെത്തി. റയാന്റെ മാതാപിതാക്കളെ മൊറോക്കൻ രാജാവ് മുഹമ്മദ് ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates