കത്തി പോലുള്ള വിരലുകളുള്ള ബൈപെഡൽ ദിനോസർ 66 മുതൽ 145 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഏഷ്യൻ തീരത്ത് കറങ്ങിനടന്നെന്ന് പുതിയ പഠനം. ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ദിനോസറിനെ ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിന്നാണ് തിരിച്ചറിഞ്ഞത്. സമുദ്ര അവശിഷ്ടങ്ങളിൽ ഏഷ്യയിൽ ആദ്യമായി കണ്ടെത്തിയ ഫോസിലാണിതെന്ന് അമേരിക്കയിലെയും ജപ്പാനിലെയും ഗവേഷകർ അറിയിച്ചു.
പഠനമനുസരിച്ച് ഈ ദിനോസർ സസ്യഭുക്കുകളായ തെറിസിനോസറുകൾ എന്നറിയപ്പെടുന്ന ഒരു ഇനത്തിൽ പെടുന്നതാണ്. വാൾ പോലെയുള്ള നഖങ്ങളാണ് ഇവയിൽ ഏറ്റവും ശ്രദ്ധേയം. ഇരയെ പിടിക്കുന്നതിന് പകരം പച്ചക്കറികൾ വെട്ടിമുറിക്കാനാണ് ഇവ ഇത് ഉപയോഗിച്ചിരുന്നതെന്നാണ് ഗവേഷകർ പറയുന്നത്.
"ഈ ദിനോസറുകൾ ഭക്ഷണത്തിനായാണ് അവയുടെ നഖം ഉപയോഗിച്ചിരുന്നത്. കുറ്റിച്ചെടികളും മരങ്ങളും തിന്നാൻ വായോട് അടുപ്പിച്ചിരുന്നത് ഇതുപയോഗിച്ചാൺ", പഠനം നടത്തിയ ഗവേഷകർ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം അമ്പും വില്ലും ഉപയോഗിച്ച് കൂറ്റന്‍ അലിഗേറ്റര്‍ ഗാറിനെ പിടികൂടി; വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates