എക്‌സ്
World

ആനന്ദക്കണ്ണീരില്‍ വരവേല്‍പ്പ്; ഇസ്രയേല്‍ മോചിപ്പിച്ച 90 പലസ്തീനി തടവുകാര്‍ക്ക് റാമല്ലയില്‍ വന്‍ സ്വീകരണം, വിഡിയോ

സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയാണ് മോചിപ്പിച്ചത്.

സമകാലിക മലയാളം ഡെസ്ക്

റാമല്ല: വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ആദ്യ ദിനം ഇസ്രയേല്‍ 90 പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചു. 3 ഇസ്രയേല്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ നീക്കം. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയാണ് മോചിപ്പിച്ചത്.

തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 1 മണിയോടെ, 90 പലസ്തീന്‍ തടവുകാരെയും വഹിച്ചുകൊണ്ട് റെഡ് ക്രോസ് ബസുകള്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ എത്തി. സ്ഥലത്ത് ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കില്ലെന്ന ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് ഇവരെ സ്വീകരിക്കാന്‍ എത്തിയത്.

മോചനം നേടിയ പലസ്തീനികളില്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നും ജറുസലേമില്‍ നിന്നുമുള്ള 69 സ്ത്രീകളും 12 വയസു മുതല്‍ 21 വയസു വരെയുള്ള കൗമാരക്കാരും ഉണ്ട്. ഇടതുപക്ഷ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പലസ്തീന്‍ അംഗമായ 62 കാരിയായ ഖാലിദ ജറാറും ഉള്‍പ്പെടുന്നു. വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയില്‍ തിരിച്ചെത്തിയ തടവുകാരില്‍ പലരെയും ജനക്കൂട്ടം തോളിലേറ്റിയാണ് സ്വീകരിച്ചത്.

വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസ് മോചിപ്പിച്ച മൂന്ന് സ്ത്രീകള്‍ ടെല്‍അവീവില്‍ തിരിച്ചെത്തിയിരുന്നു. ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നിവരാണ് ഇസ്രയേലിലെത്തിയത്. ഹമാസ് റെഡ് ക്രോസിനു കൈമാറിയ യുവതികളെ ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് ഇസ്രയേല്‍ അതിര്‍ത്തിയിലെത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT