അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫയൽ
World

'ജഡ്ജിമാര്‍ വിഡ്ഢികള്‍, വളര്‍ത്തുപട്ടികള്‍; ഇന്ത്യ താരിഫ് നല്‍കും, അമേരിക്ക തരില്ല'; സുപ്രീംകോടതി വിധി തള്ളി ട്രംപ്

മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ചുമത്തിയതിനെതിരായ യുഎസ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലും ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ചുമത്തിയതിനെതിരായ യുഎസ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലും ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സുപ്രീം കോടതി വിധിക്ക് മറുപടിയെന്നോണം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇനങ്ങള്‍ക്ക് ആഗോളതലത്തില്‍ 10 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമാണെന്നും പ്രസിഡന്റ് തന്റെ അധികാരപരിധി കടന്നതായുമാണ് കഴിഞ്ഞ ദിവസം യുഎസ് സുപ്രീംകോടതിയുടെ വിധിന്യായത്തില്‍ പറയുന്നത്. തനിക്കെതിരെ വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരെ വിഡ്ഢികള്‍, വളര്‍ത്തുപട്ടികള്‍ എന്ന് വിളിച്ച് ട്രംപ് അധിക്ഷേപിച്ചു. 'താരിഫുകള്‍ സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി അങ്ങേയറ്റം നിരാശാജനകമാണ്, കോടതിയിലെ ചില അംഗങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന് ശരിയായത് ചെയ്യാന്‍ ധൈര്യമില്ലാത്തതില്‍ ലജ്ജിക്കുന്നു,'- വിധി വന്ന് മണിക്കൂറുകള്‍ക്കകം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം തീരുവ ഭീഷണി ഉപയോഗിച്ച് പരിഹരിച്ചുവെന്ന തന്റെ അവകാശവാദം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. തന്റെ അഭ്യര്‍ത്ഥനപ്രകാരം റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യ 'പിന്മാറുകയായിരുന്നു'. ഇന്ത്യയും അമേരിക്കയും ഈ മാസം ആദ്യം പ്രഖ്യാപിച്ച വ്യാപാര കരാറില്‍ ഈ വിധി ഒരു ഫലവും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ ഊഷ്മളമായ ബന്ധത്തെക്കുറിച്ചും ട്രംപ് വിശദീകരിച്ചു.

'ഒന്നും മാറുന്നില്ല. അവര്‍ (ഇന്ത്യ) താരിഫ് നല്‍കും, ഞങ്ങള്‍ താരിഫ് നല്‍കില്ല. ഇത് പഴയതിന് വിപരീതമാണ്. മോദി മാന്യനാണെന്ന് ഞാന്‍ കരുതി. പക്ഷേ അമേരിക്കയുടെ കാര്യത്തില്‍ എതിര്‍ത്തിരുന്ന ആളുകളേക്കാള്‍ അദ്ദേഹം വളരെ മിടുക്കനായിരുന്നു. അദ്ദേഹം ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഇന്ത്യയുമായി ഒരു കരാര്‍ ഉണ്ടാക്കി. ഇപ്പോള്‍ ഇത് ന്യായമായ ഒരു കരാറാണ്. ഞങ്ങള്‍ അവര്‍ക്ക് താരിഫ് നല്‍കുന്നില്ല, എന്നാല്‍ അവര്‍ താരിഫ് നല്‍കുന്നു. ഞങ്ങള്‍ ഒരു ചെറിയ മാറ്റം വരുത്തി,'- ട്രംപ് പറഞ്ഞു.

'ഇന്ത്യയുമായുള്ള ബന്ധം മികച്ചതാണെന്ന് ഞാന്‍ കരുതുന്നു, ഞങ്ങള്‍ ഇന്ത്യയുമായി വ്യാപാരം നടത്തുന്നു. ഇന്ത്യ റഷ്യയില്‍ നിന്ന് പിന്മാറി. ഇന്ത്യയ്ക്ക് എണ്ണ ലഭിക്കുന്നത് റഷ്യയില്‍ നിന്നാണ്. എല്ലാ മാസവും 25,000 പേര്‍ മരിക്കുന്ന ആ ഭയാനകമായ യുദ്ധം പരിഹരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതിനാല്‍ ഇന്ത്യ എന്റെ അഭ്യര്‍ത്ഥന പ്രകാരം പിന്മാറി,'- ട്രംപ് പറഞ്ഞു.

Nothing changes, India will be paying tariffs: Defiant Trump after SC blow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

ഇക്കാര്യങ്ങൾ ശീലിച്ചാല്‍ രാത്രി ഉറക്കം നിങ്ങളെ തേടി വരും

ജ്യൂസ് അടിച്ചും പഴക്കച്ചവടം നടത്തിയും ജീവിച്ച ചെറുപ്പക്കാരന്‍; ഏറ്റവും ധീരമായ തീരുമാനം; അഖില്‍ മാരാരെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദന്‍

'ക്ഷമയും ആത്മാർഥതയുമാണ് ജീവിത വിജയത്തിന്റെ താക്കോൽ, പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കണം'; വിദ്യാർഥികളോട് കല്യാണി

കെഎന്‍ ബാലഗോപാലിന്റെ ഭൂരിപക്ഷം പതിനായിരത്തിലൊതുക്കി; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രശ്മി ആര്‍ ബിജെപിയിലേക്ക്

SCROLL FOR NEXT