പ്രതീകാത്മക ചിത്രം x
World

വ്യോമപാത നിരോധനം; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി പാകിസ്ഥാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വ്യോമപാത നിരോധനം ഒരു മാസത്തേക്ക് കൂടി നീട്ടി പാകിസ്ഥാന്‍. പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചൊവ്വാഴ്ച പുറപ്പെടുവിച്ച പുതിയ നോട്ടീസ് പ്രകാരം മെയ് 24 രാവിലെ 5 മണി വരെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാതയിലെ വിലക്ക് തുടരും.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് 2025 ഏപ്രില്‍ 24 മുതല്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്, ഈ നടപടി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതോ, ഇന്ത്യന്‍ കമ്പനികള്‍ പാട്ടത്തിനെടുത്തതോ ആയ വാണിജ്യ-സൈനിക വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമാണ്. 2025 ഏപ്രിലിലുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ കടുത്ത നയതന്ത്ര-സൈനിക സംഘര്‍ഷമാണ് വ്യോമപാത അടച്ചിടാന്‍ കാരണമായത്.

പാകിസ്ഥാന്‍ വ്യോമപാത ഉപയോഗിക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ വിമാനക്കമ്പനികളെ, പ്രത്യേകിച്ച് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നിവയെ സാരമായി ബാധിച്ചിട്ടുണ്ട്. വടക്കന്‍ മേഖലയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഇപ്പോള്‍ അറബിക്കടലിന് മുകളിലൂടെ വളഞ്ഞുപോകേണ്ടി വരുന്നു. ഇത് യാത്രാസമയം 45 മിനിറ്റ് മുതല്‍ 3 മണിക്കൂര്‍ വരെ വര്‍ധിപ്പിച്ചു. 1999-ലെ കാര്‍ഗില്‍ യുദ്ധത്തിനും 2019-ലെ പുല്‍വാമ ആക്രമണത്തിനും ശേഷം വ്യോമപാത അടച്ചിട്ടിട്ടുണ്ടെങ്കിലും, ഇത്രയും ദീര്‍ഘകാലം നിരോധനം നീണ്ടുനില്‍ക്കുന്നത് ഇതാദ്യമായാണ്.

Pakistan extends airspace ban on Indian airlines till May 24

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളിമങ്ങാത്ത ചിരി!, സലിംകുമാറിന്റെ സംസ്‌കാരം ഇന്ന്; ഉച്ചയ്ക്ക് ഒരു മണി വരെ പറവൂരില്‍ പൊതുദര്‍ശനം

'എന്റെ ജീവിതത്തിലെ ഒരു വെളിച്ചം നിലച്ചു...';സലിംകുമാറിനെ ഓര്‍മിച്ച് അരിത ബാബു

പുഴയിൽ ഒഴുക്കിൽപ്പെട്ട ഏഴു വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി; അമ്മയുടെയും മകന്റെയും മരണത്തിൽ വിറങ്ങലിച്ച് നാട്

'അച്ഛന്‍ താഴെയുണ്ട്!' ഭയന്ന് പോയ കുട്ടിയോട് ആര്‍ക്കൊപ്പം പോകണമെന്ന് ചോദിക്കാനായില്ല; സന്ദേശം കൈമാറിയ അഭിഭാഷകനെ കണ്ടെത്തണമെന്ന് ഹൈക്കോടതി

'അ‍ഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീമായിരുന്നു, അതിന് ശേഷം ഞാൻ വിശാല ഹിന്ദുവായി'; പേരിന് പിന്നിലെ കഥ പറഞ്ഞ് സലിം കുമാർ

SCROLL FOR NEXT