ഖ്വാജ മുഹമ്മദ് ആസിഫ് - Khawaja Muhammad Asif ഫയല്‍
World

'പാകിസ്ഥാന് ഒരു വിമാനം പോലും നഷ്ടപ്പെട്ടിട്ടില്ല', വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തല്‍ തള്ളി പാക് മന്ത്രി

യുദ്ധങ്ങള്‍ ജയിക്കുന്നത് കെട്ടുകഥകളിലൂടെയല്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദുറിന് പിന്നാലെ ഉയര്‍ന്ന സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്ഥാന്‍. പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തുകള്‍ നിഷേധിച്ചത്. ഒരു പാകിസ്ഥാന്‍ വിമാനത്തെയും ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ നാശനഷ്ടങ്ങള്‍ കൂടുതല്‍ ഇന്ത്യയ്ക്കാണ് സംഭവിച്ചതെന്നും അവകാശപ്പെട്ടു. എക്‌സ് പോസ്റ്റിലായിരുന്നു പാക് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.

യുദ്ധങ്ങള്‍ ജയിക്കുന്നത് കെട്ടുകഥകളിലൂടെയല്ല, പ്രൊഫഷണല്‍ കഴിവിലൂടെയാണ്. 'പാകിസ്ഥാന്റെ ഒരു വിമാനം പോലും വീഴ്ത്തുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല, എന്നാല്‍ ഇന്ത്യയുടെ ആറ് ജെറ്റുകള്‍, എസ് 400 വ്യോമ പ്രതിരോധ സംവിധാനം, ആളില്ലാ വിമാനങ്ങള്‍ എന്നിവ നശിപ്പിച്ചു, നിരവധി ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കി. എന്നും പാക് പ്രതിരോധ മന്ത്രി അവകാശപ്പെട്ടു.

സംഘര്‍ഷം കഴിഞ്ഞ മൂന്ന് മാസം പിന്നിട്ട ശേഷമാണ് അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ അവകാശവാദങ്ങള്‍ നിരത്താന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകാതെ സൈനിക ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് നേരിട്ട തിരിച്ചടിയുടെ ഫലമാണ്. സംഘര്‍ഷത്തില്‍ ആര്‍ക്കാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് കണ്ടെത്താന്‍ ഇരുപക്ഷവും അവരുടെ വിമാന സംവിധാനങ്ങള്‍ സ്വതന്ത്ര പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയ്യാറാകണം എന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്റെ അഞ്ച് യുദ്ധ വിമാനങ്ങളും ഒരു വലിയ വിമാനവും വെടിവച്ചിട്ടെന്നായിരുന്നു എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ്ങ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ബംഗളൂരുവില്‍ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ ആക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പങ്കുവയ്ക്കുന്നതായിരുന്നു വ്യോമ സേന മേധാവിയുടെ പ്രതികരണം.

Operation sindoor : Pakistan’s defense minister Khawaja Muhammad Asif rejects Indian claim of downing six jets, says no aircraft lost

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

SCROLL FOR NEXT