ഷഹബാസ് ഷെരീഫ്  ഫയല്‍ ചിത്രം
World

പാകിസ്ഥാനില്‍ അനിശ്ചിതത്വത്തിന് വിരാമം, പിഎംഎന്‍എല്‍-പിപിപി ധാരണ; ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനാർത്ഥി

പാകിസ്ഥാന്‍ പ്രസിഡന്റ് സ്ഥാനം ആസിഫ് അലി സര്‍ദാരിക്ക് ലഭിക്കും

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസും, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മില്‍ ധാരണയിലെത്തി. ചൊവ്വാഴ്ച രാത്രി നടന്ന ചര്‍ച്ചയിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ അന്തിമ ധാരണയിലെത്തിയത്. പിഎംഎന്‍ എല്ലിലെ ഷഹബാസ് ഷെരീഫ് ആണ് സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ താല്‍പ്പര്യ മുന്‍നിര്‍ത്തിയാണ് ഇരുപാര്‍ട്ടികളും സഖ്യത്തിന് ധാരണയിലെത്തിയതെന്ന് നേതാക്കള്‍ വ്യക്തമാക്കി. ധാരണ പ്രകാരം പാകിസ്ഥാന്‍ പ്രസിഡന്റ് സ്ഥാനം പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ആസിഫ് അലി സര്‍ദാരിക്ക് ലഭിക്കും. ഇരുപാര്‍ട്ടികളും ഒരുമിക്കുന്നതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പറഞ്ഞു.

പാകിസ്ഥാനില്‍ ഫെബ്രുവരി എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരീക് പാര്‍ട്ടി (പിടിഐ)യെ പിന്തുണയ്ക്കുന്നവര്‍ക്കാണ് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. പിടിഐക്ക് 92 സീറ്റു ലഭിച്ചപ്പോള്‍, പിഎംഎന്‍എല്ലിന് 79 ഉം പിപിപിയ്ക്ക് 54 സീറ്റും ലഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു യോഗത്തിനും വരില്ല, ഈ പോക്ക് കോണ്‍ഗ്രസിന് ദോഷം ചെയ്യും'; വിമര്‍ശനവുമായി ദീപാദാസ് മുന്‍ഷി, പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് സതീശന്‍

'പ്രണവ് മോഹന്‍ലാല്‍, അയാളുടെ പേരിലുണ്ട് അയാള്‍ ആരെന്ന്; തിയേറ്റര്‍ വിട്ടത് പേടിച്ച് വിറച്ച്, മരവിപ്പോടെ'; 'ഡീയസ് ഈറേ'യ്ക്ക് സോഷ്യല്‍ മീഡിയയുടെ നിറകയ്യടി

'ആ വലിയ മനുഷ്യന്റെ കൂട്ടുകാരനായി, ഒറ്റുകാരനായി, മകനായി...'; ഇനി ദൃശ്യത്തിലെ എസ്‌ഐ സുരേഷ് ബാബുവിലേക്ക്

'എനിക്ക് തനിച്ച് ചെയ്യാന്‍ കഴിയാത്തത്, ദൈവത്തിന് നന്ദി'; കണ്ണീരോടെ ജമീമ

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

SCROLL FOR NEXT