ഫ്രാന്‍സിസ് മാര്‍പ്പാപ്പ/ പിടിഐ 
World

വത്തിക്കാനിലല്ല, അന്ത്യവിശ്രമം റോമിലെ ബസിലിക്കയില്‍ മതി; അഭിലാഷം വെളിപ്പെടുത്തി മാര്‍പ്പാപ്പ

അടുത്ത വര്‍ഷം ബെല്‍ജിയത്തിലേക്കുള്ള യാത്ര സ്ഥിരീകരിച്ചിട്ടുണ്ടെന്നും പോളിനേഷ്യ, അര്‍ജന്റീന സന്ദര്‍ശനങ്ങള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

റോം: മറ്റ് മാര്‍പാപ്പമാരെപ്പോലെ വത്തിക്കാനിലെ ഗ്രോട്ടോകളിലല്ല, സെന്റ് മേരി മേജറിന്റെ റോം ബസിലിക്കയില്‍ അടക്കം ചെയ്യണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച 87 വയസ്സ് തികയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ വര്‍ഷം രാജിവെക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പറഞ്ഞു.

അടുത്ത വര്‍ഷം ബെല്‍ജിയത്തിലേക്കുള്ള യാത്ര സ്ഥിരീകരിച്ചിട്ടുണ്ടെന്നും പോളിനേഷ്യ, അര്‍ജന്റീന സന്ദര്‍ശനങ്ങള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരിമിതികള്‍ ഉണ്ടെന്നും മറ്റ് യാത്രകളൊക്കെ പരിഗണനയിലാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. 

അക്യൂട്ട് ബ്രോങ്കൈറ്റിസ് മൂലം ആരോഗ്യാവസ്ഥ മോശമായതിന് ശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് മാര്‍പ്പാപ്പ യാത്രകളെക്കുറിച്ച് വ്യക്തമാക്കിയത്.  ആരോഗ്യാവസ്ഥ നല്ല രീതിയിലല്ലാത്തതിനാല്‍ യുഎന്‍ കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഈ മാസം ദുബായിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു. 

2013ല്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വിരമിച്ചതുപോലെ വത്തിക്കാന് പുറത്ത് റോമിലെവിടെയെങ്കിലും വിരമിച്ച വൈദികരുടെ വസതിയില്‍ താമസിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT