റെനില്‍ വിക്രമസിംഗെ/എഎഫ്പി 
World

റനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റ്

പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 134 പേരാണ് റനിലിനെ അനുകൂലിച്ചത്. 113 വോട്ടാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബൊ: സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ അനിശ്ചിതത്വത്തിലും ഉഴറുന്ന ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 134 പേരാണ് റനിലിനെ അനുകൂലിച്ചത്. 

113 വോട്ടാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എതിരാളിയായ ഡള്ളാസ് അലഹപ്പെരുമയ്ക്ക് 82 വോട്ടു നേടാനേ കഴിഞ്ഞുള്ളൂ. ഇടതുപക്ഷ പാര്‍ട്ടിയായ ജിവിപിയുടെ അനുറ കുമാര ദിസ്സനായകെയ്‌ക്കേ മൂന്നു വോട്ടാണ് കിട്ടിയത്. 

നിലവില്‍ ആക്ടിക് പ്രസിഡന്റ് ആയ റനില്‍ ആറു തവണ ലങ്കന്‍ പ്രധാനമന്ത്രിയായിരുന്നു. 

225 അംഗ പാര്‍ലമെന്റില്‍ 223 പേരാണ് പ്രസിഡന്റിന തെരഞ്ഞെടുക്കാന്‍ വോട്ടു രേഖപ്പെടുത്തിയത്. രണ്ടു പേര്‍ വിട്ടുനിന്നു. നാലു വോട്ട് അസാധുവായി.

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗോതബായ രജപക്‌സെ രാജിച്ചതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. ഗോതബായയുടെ ശേഷിച്ച കാലയളവിലായിരിക്കും റനില്‍ വിക്രമ സിംഗെ പ്രസിഡന്റാവുക. 

കഴിഞ്ഞ 44 വര്‍ഷത്തിനിടെ ഇതാദ്യമാണ് പാര്‍ലമെന്റ് നേരിട്ട് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. സാധാരണ ജനകീയ വോട്ടിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT