കീവ്: യുക്രൈനിലെ സപോര്‍ഷ്യ ആണവ നിലയത്തിന് നേര്‍ക്ക് റഷ്യന്‍ സേന ആക്രമണം നടത്തി. റഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് ആണവനിലയത്തിന് തീപിടിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണിത്.
ആണവനിലയം വളഞ്ഞ് റഷ്യ വെടിയുതിര്‍ക്കുകയാണെന്ന് യുക്രൈന്‍ അറിയിച്ചു. ആണവ നിലയത്തില്‍ നിന്നും അണുവികരണത്തോത് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് തീ അണയ്ക്കാന്‍ ഫയര്‍ എഞ്ചിനുകളെ അനുവദിച്ചിട്ടുണ്ട്.
അപകടമുണ്ടായാല്‍ ചെര്‍ണോബിലിനേക്കാള്‍ പത്തിരട്ടി വന്‍ ദുരന്തത്തിന് സാധ്യതയെന്നും, റഷ്യ എത്രയും പെട്ടെന്ന് ആക്രമണം അവസാനിപ്പിക്കണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു. ആണവനിലത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന്‍ പ്രസിഡന്റിനെ വിളിച്ചു.
ആണവനിലയത്തിലെ തീപിടിത്തത്തെക്കുറിച്ച് ജോ ബൈഡന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ആണവനിലയത്തിലെ സാഹചര്യങ്ങളും അന്വേഷിച്ചു.
അതിനിടെ ചെര്‍ണീവിൽ ഉണ്ടായ റഷ്യൻ വ്യോമാക്രമണത്തില്‍ 33 പേർ കൊല്ലപ്പെട്ടു, 18 പേർക്ക് പരുക്കേറ്റു. രണ്ടു സ്കൂളുകളും സ്വകാര്യകെട്ടിടവും തകര്‍ന്നു. തലസ്ഥാനമായ കീവിൽനിന്ന് 120 കിലോമീറ്റർ അകലെയാണ് ചെർണീവ്. യുക്രൈനിലെ വിവിധ നഗരങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates