ആക്രമണം നടന്ന പാർലറിൽ പൊലീസ് പരിശോധന നടത്തുന്നു/ ചിത്രം: എ പി 
World

മിനിറ്റുകൾ വ്യത്യാസത്തിൽ മൂന്ന് മസാജ് പാർലറുകളിൽ വെടിവയ്പ്പ്, എട്ടുപേർ കൊല്ലപ്പെട്ടു; മരിച്ചത് ഏഷ്യൻ വംശജർ 

ആക്രമിയെന്ന് കരുതുന്ന 21കാരനായ റോബർട്ട് ആറോൺ ലോംഗ് എന്നയാളെ പൊലീസ് പിടികൂടി

സമകാലിക മലയാളം ഡെസ്ക്

ജോർജ്ജിയ: അമേരിക്കയിലെ അറ്റ്ലാന്റയിലെയും ജോർജ്ജിയയിലെയും മൂന്ന് മസാജ് പാർലറിൽ നടന്ന വെടിവെയ്പ്പുകളിലായി എട്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരിലേറെയും ഏഷ്യൻ വംശജരായ സ്ത്രീകളാണെന്നാണ് റിപ്പോർട്ടുകൾ. വെടിവയ്പ്പുണ്ടായി മണിക്കൂറുകൾക്കകം ആക്രമിയെന്ന് കരുതുന്ന 21കാരനായ റോബർട്ട് ആറോൺ ലോംഗ് എന്നയാളെ പൊലീസ് പിടികൂടി. 
 
ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ആക്രമണം തുടങ്ങിയത്. ആദ്യത്തെ വെടിവയ്പ്പിൽ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് 5:50ഓടെയാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. ഇവിടെ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു. ആക്രമണം നടന്ന സ്ഥലം പൊലീസ് പരിശോധിക്കുന്നതിനിടയിലാണ് മൂന്നാമത്തെ സംഭവവും റിപ്പോർട്ട് ചെയ്യുന്നത്. 50 കിലോമീറ്റർ ചുറ്റളവിലായിട്ടാണ് അക്രമി കാറിലെത്തി വെടിവെച്ചത്. 

‌ഏഷ്യൽ അമേരിക്കൻ വംശജർക്കെതിരെ അടുത്തിടെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാതലത്തിലാണ് പുതിയ സംഭവവും നടന്നത്. അറ്റ്‌ലാന്റയിൽ നിന്ന് 150 മൈൽ അകലെ വച്ചാണ് ആക്രമിയെ പൊലീസ് പിടികൂടിയത്. സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്ത വിഡിയോയിൽ യുവാവിന്റെ കാർ പതിഞ്ഞതാണ് ഇയാളെ കണ്ടെത്താൻ സഹായിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT