പ്രതീകാത്മക ചിത്രം 
World

സിനിമ കാണുന്നതിനിടെ ഫോട്ടോ എടുക്കുകയോ വീഡിയോ പകര്‍ത്തുകയോ ചെയ്താല്‍ യുഎഇയില്‍ കര്‍ശന ശിക്ഷ

നിയമ ലംഘകര്‍ക്ക് രണ്ടുമാസത്തെ തടവും ഒരുലക്ഷം പിഴയും അടക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: യുഎഇയില്‍ തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ സിനിമയുടെ ഫോട്ടോ എടുക്കുകയോ വീഡിയോ പകര്‍ത്തുകയോ ചെയ്താല്‍ കര്‍ശന ശിക്ഷയെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്ക് രണ്ടുമാസത്തെ തടവും ഒരുലക്ഷം പിഴയും അടക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. 

സിനിമ തുടങ്ങും മുമ്പ് സ്‌ക്രീനില്‍ ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുനന്നുണ്ടെങ്കിലും പലരും ഇത് ഗൗരവമായി എടുക്കിന്നില്ലെന്നും അധികൃതര്‍ പറയുന്നു. ഇങ്ങനെ നിയമം ലംഘിച്ച് വിഡിയോ പകര്‍ത്തുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് പകര്‍പ്പവകാശ നിയമപ്രകാരം യുഎഇയില്‍ ശിക്ഷാര്‍ഹമാണ്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 2021 ലാണ് യുഎഇ നിയമം പാസാക്കിയത്. 2022 ജനുവരിമുതല്‍ അത് നടപ്പാക്കിത്തുടങ്ങിയിട്ടുണ്ടെന്ന് പ്രമുഖ നിയമസേവന കമ്പനിയായ അപ്പര്‍ ലീഗല്‍ അഡ്വൈസറി മാനേജിങ് പാര്‍ട്ണര്‍ അലക്‌സാണ്ടര്‍ കുകൂവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സാഹിത്യപരവും കലാപരവുമായ സൃഷ്ടികളുടെ പകര്‍പ്പാവകാശം സംരക്ഷിക്കുന്നതിന് ബെര്‍നി കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തിലുള്ള കരാറുകളുടെയും ഉടമ്പടികളുടെയും അടിസ്ഥാനത്തിലാണ് യുഎഇയിലെ പകര്‍പ്പാവകാശ നിയമം നടപ്പാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'കോണ്‍ഗ്രസ് യുവരാജാവിന്റെ കല്യാണം നടക്കട്ടെ'; മോദിയെ പരിഹസിച്ച ഖാര്‍ഗെയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

SCROLL FOR NEXT