വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ശ്രമം/ എഎഫ്പി 
World

നാലുവശത്തു നിന്നും ആക്രമണം; ജനവാസ കേന്ദ്രങ്ങള്‍ തകര്‍ത്ത് റഷ്യ, വീണ്ടും ചര്‍ച്ച

ഒരു ഇടവേളയ്ക്ക് ശേഷം, .യുക്രൈന്റെ നാല് വശത്തുനിന്നുമുള്ള ആക്രമണമാണ് റഷ്യന്‍ ഇപ്പോള്‍ നടത്തിവരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി

സമകാലിക മലയാളം ഡെസ്ക്


യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിക്കാന്‍ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ നീക്കം. കീവിലും പരിസര നഗരങ്ങളിലുമായി നിരവധി സിവിലിയന്‍മാര്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ ഇവരെ ഒഴിപ്പിക്കാനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വീണ്ടും ചര്‍ച്ചയ്ക്ക് നീക്കം. ഇരു രാജ്യങ്ങളും തമ്മില്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. 

ആക്രമണം രൂക്ഷമായ നഗരങ്ങളില്‍ നിന്ന് സിവിലയന്‍മാരെ ഒഴിപ്പിക്കാനും ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കാനുള്ള അവസരം നല്‍കണമെന്നാണ് യുക്രൈന്‍ നിലവില്‍ ആവശ്യപ്പെടുന്നത്. 

ഒരു ഇടവേളയ്ക്ക് ശേഷം, .യുക്രൈന്റെ നാല് വശത്തുനിന്നുമുള്ള ആക്രമണമാണ് റഷ്യന്‍ ഇപ്പോള്‍ നടത്തിവരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. കീവിന് നേരെയുള്ള വ്യോമാക്രമണത്തില്‍ ജനവാസ മേഖലയില്‍ വന്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 

പോളണ്ട് അതിര്‍ത്തിയുമായി ചേര്‍ന്ന് കിടക്കുന്ന യുക്രൈന്റെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ റഷ്യ കഴിഞ്ഞദിവസം വ്യോമാക്രമണം നടത്തിയിരുന്നു. 

കിഴക്കന്‍ കീവിലെ ആക്രമണത്തില്‍ ബ്രവറി ടൗണ്‍ കൗണ്‍സിലര്‍ കൊല്ലപ്പെട്ടു. ഒന്‍പത് നില കെട്ടിടത്തിലേക്ക് നടന്ന ആക്രണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും യുക്രൈന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. കീവിന്റെ പ്രാന്തപ്രദേശങ്ങളായ ഇര്‍പിന്‍, ബുച്ച, ഹോസ്റ്റ്‌മെല്‍ എന്നിവിടങ്ങളില്‍ രൂക്ഷമായ ഷെല്ലാക്രമണമാണ് നടക്കുന്നത്. 

അതേസമയം, കീവ് പിടിക്കാന്‍ ആക്രമണം ശക്തമാക്കിയിട്ടും റഷ്യന്‍ സേനയ്ക്ക് വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടില്ലെന്നും യുക്രൈന്റെ ഭാഗത്തുനിന്ന് വന്‍ ചെറുത്തുനില്‍പ്പാണ് നടക്കുന്നതെന്നും യുക്രൈന്‍ സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

SCROLL FOR NEXT