Donald Trump A P
World

വെനസ്വേലയില്‍ നമ്മള്‍ മോശമില്ല; ഇറാന്‍ യുദ്ധത്തിന് ചെലവായ തുകയുടെ '25 മടങ്ങിലധികം' ഇവിടുന്ന് തിരിച്ച് പിടിച്ചു: ട്രംപ്

വെനസ്വേലയുമായുള്ള തന്റെ ഭരണകൂടത്തിന്റെ നയങ്ങള്‍ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: വെനസ്വേലയില്‍ നിന്നുള്ള എണ്ണയില്‍ നിന്ന് ലഭിച്ച വരുമാനം ഇറാനെതിരെയുള്ള യു എസ് സൈനിക നടപടിയുടെ സാമ്പത്തിക ചെലവുകളേക്കാള്‍ കൂടുതലുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെനസ്വേലയുമായുള്ള തന്റെ ഭരണകൂടത്തിന്റെ നയങ്ങള്‍ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

'വെനസ്വേലയില്‍ നമ്മള്‍ എങ്ങനെയുണ്ട്? മോശമില്ല.' ഈ തെക്കേ അമേരിക്കന്‍ രാജ്യത്ത് നിന്ന് എടുത്ത എണ്ണയുടെ അളവ് ഇറാനെതിരായ യുദ്ധച്ചെലവിന്റെ 'ഏകദേശം 25 മടങ്ങിലധികം' നല്‍കിയിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അവകാശ വാദത്തെ പിന്തുണയ്ക്കുന്ന വിശദാംശങ്ങളൊന്നും ട്രംപ് നല്‍കിയിട്ടില്ലെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനെതിരെയുള്ള യു.എസ് സൈനിക നടപടികള്‍ക്ക് ഏകദേശം 29 ബില്യണ്‍ ഡോളര്‍ ചെലവായതായി ഈ മാസം ആദ്യം പുറത്തുവിട്ട പെന്റഗണിന്റെ കണക്കുകള്‍ വിലയിരുത്തിയതിന് ശേഷമാണ് ഈ പരാമര്‍ശങ്ങള്‍. ഇതിലും കൂടുതലായിരിക്കും യഥാര്‍ഥ ചെലവെന്നാണ് മറ്റ് സ്വതന്ത്രകണക്കുകള്‍ സൂചിപ്പിക്കുന്നത്.

തന്റെ ഭരണകൂടത്തിന്റെ വിദേശ-ഊര്‍ജ്ജ നയങ്ങളുടെ പ്രധാന നേട്ടമായി വെനസ്വേലയുമായി ബന്ധപ്പെട്ട എണ്ണ ഉത്പാദന വര്‍ദ്ധനവിനെ ട്രംപ് ആവര്‍ത്തിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വെനസ്വേലയുടെ എണ്ണ മേഖലയിലെ യു.എസിന്റെ ഇടപെടല്‍ ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയതായി സമീപ മാസങ്ങളിലും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

Trump says oil taken from Venezuela paid for Iran war '25 times over

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്; ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ നേരിടും

അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ല: വി എ അരുണ്‍ കുമാര്‍

ദിവസവും രാവിലെ ഉണക്കമുന്തിരി കുതിർത്തത്; ചില്ലറയല്ല ആരോ​ഗ്യ​ഗുണങ്ങൾ

മറഡോണയേയും പിന്നിലാക്കി, റെക്കോര്‍ഡുകള്‍ തിരുത്തി മെസി; ഒപ്പം നാണക്കേടിന്റെയും

'മെസിയെ ടൂര്‍ണമെന്റില്‍ നിലനിര്‍ത്താന്‍ അവര്‍ ഞങ്ങളെ ചതിച്ചു, അനീതിക്ക് ഇരയായി'; റഫറിയിങ്ങിനെ വിമര്‍ശിച്ച് ഈജിപ്ഷ്യന്‍ കോച്ച്