ഇസ്രയേൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ ആക്രമണത്തിൽ അവർ ലക്ഷ്യമിട്ടത് പ്രധാനമായും ഹമാസിലെ പ്രധാന നേതാവായ ഖലിൽ അൽ-ഹയ്യയെ ആണ്. അൽ-ഹയ്യ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്താണ് അൽ-ഹയ്യയെ ഇസ്രായേൽ ലക്ഷ്യം വെക്കാൻ കാരണം. ആരാണ് അൽ-ഹയ്യ.
ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയെ, യഹ്‌യ സിൻവാർ എന്നിവർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന്, ഹമാസ് നേതൃനിരയിൽ നിർണ്ണയാക സ്വാധീനമായി മാറിയ നേതാവണ് ഖലീൽ അൽ-ഹയ്യ.
കഴിഞ്ഞ ഒക്ടോബറിൽ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ യഹിയ സിൻവാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഹമാസിനെ നയിച്ച അഞ്ചംഗ നേതൃത്വ കൗൺസിലിലെ ഭാഗമാണ് അദ്ദേഹം.ഹമാസ് പൊളിറ്റക്കൽ ബ്യൂറോയുടെ ഡെപ്യൂട്ടി ചെയർമാനായിരിന്നു. ചെയർമാന്റെ ചുമതല വഹിക്കുകയും ചെയ്തിട്ടുണ്ട്.
ഗാസയിലെ വെടിനിർത്തൽ ചർച്ചകളിലെ പ്രധാനിയായി അദ്ദേഹം മാറി. ദോഹയിലെ ഗാസ കാര്യങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ നേതൃത്വം അദ്ദേഹത്തിനായിരുന്നു.
ഗാസയിൽ 1960-ൽ ജനിച്ച അൽ-ഹയ്യ, 1987-ൽ ഹമാസ് ഇന്നത്തെ രൂപത്തിൽ ആയതു മുതൽ അതിന്റെ ഭാഗമാണ്. ഇസ്രയേൽ ആക്രമണങ്ങളിൽ മൂത്ത മകൻ ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങളെ അദ്ദേഹത്തിന് നഷ്ടപ്പെട്ടു.
ഗാസ സിറ്റിയിലെ സെജൈയെ ക്വാർട്ടറിലുള്ള അദ്ദേഹത്തിന്റെ കുടുംബവീട്ടിൽ 2007-ൽ ഇസ്രയേലി വ്യോമാക്രമണം നടന്നു, അതിൽ അദ്ദേഹത്തിന്റെ നിരവധി ബന്ധുക്കൾ കൊല്ലപ്പെട്ടു. 2014-ൽ ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിൽ, അൽ-ഹയ്യയുടെ മൂത്ത മകൻ ഒസാമയുടെ വീട് ബോംബാക്രമണത്തിൽ തകർന്നു,
ഒസാമയും ഭാര്യയും അവരുടെ മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. ആ ആക്രമണങ്ങൾ നടക്കുമ്പോൾ അൽ-ഹയ്യ അവിടെ ഉണ്ടായിരുന്നില്ല.
വർഷങ്ങൾക്ക് മുമ്പ് ഗാസ വിട്ട അദ്ദേഹം ദോഹയിൽ സ്ഥിരതാമസമാക്കി, വിദേശത്ത് ഹമാസിന്റെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളായി മാറുകയും അറബ്, ഇസ്ലാമിക ലോകവുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates