പുറത്തെടുത്ത ഗ്രനേഡുമായി ഡോക്ടര്‍, സൈനികന്റെ എക്‌സ്‌റെ 
World

ഏത് നിമിഷവും പൊട്ടിത്തെറിക്കും; സൈനികന്റെ നെഞ്ചില്‍ തുളഞ്ഞുകയറി ഗ്രനേഡ്, അതിസാഹസിക ശസ്ത്രക്രിയ, പുറത്തെടുത്ത് ഡോക്ടര്‍

യുക്രൈന്‍ സൈനികന്റെ നെഞ്ചില്‍ തുളച്ചു കയറിയ ഗ്രനേഡ് സാഹസിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍.

സമകാലിക മലയാളം ഡെസ്ക്

യുക്രൈന്‍ സൈനികന്റെ നെഞ്ചില്‍ തുളച്ചു കയറിയ ഗ്രനേഡ് സാഹസിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍. പ്രവര്‍ത്തനം നിലച്ചിട്ടില്ലാത്ത ഗ്രനേഡ് ആണ് ഡോക്ടര്‍ പുറത്തെടുത്തത്. ബഖ്മുട് പ്രദേശത്ത് റഷ്യന്‍ ആക്രമണം ചെറുക്കുന്നതിനിടെയാണ് സൈനികന്റെ ശരീരത്തില്‍ ഗ്രനേഡ് തുളച്ചു കയറിയത്. 

ഏത് നിമിഷയും പൊട്ടിത്തെറിക്കുന്ന അവസ്ഥയില്‍ ആയിരുന്നു ഗ്രനേഡ്. രണ്ട് സൈനികരുടെ സഹായത്തോടെ ആയിരുന്നു ശസ്ത്രക്രിയ. 'സൈനികന്റെ ശരീരത്തില്‍ തുളഞ്ഞു കയറിയ വിഒജി ഗ്രനേഡ് ഞങ്ങളുടെ സൈനിക ഡോക്ടര്‍ പുറത്തെടുത്തു. സൈന്യത്തിലെ ഏറ്റവും പരിചയ സമ്പന്നനായ സര്‍ജന്‍ മേജര്‍ ജനറല്‍ ആന്‍ഡ്രി വെര്‍ബ ആണ് ശസ്ത്രക്രിയ നടത്തിയത്. ഗ്രനേഡ് ഏതുനിമിഷവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടായിരുന്നു. അതിനാല്‍ ഇലക്ട്രോണിക് സഹായമില്ലാതെ ആയിരുന്നു ശസ്ത്രക്രിയ.'- യുക്രൈന്‍ സൈന്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. 

പരിക്കേറ്റ സൈനികനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും യുക്രൈന്‍ സൈന്യം വ്യക്തമാക്കി. അതേസമയം, എങ്ങനെയാണ് സൈനികന്റെ ശരീരത്തില്‍ ഗ്രനേഡ് തുളച്ചതെന്നും എവിടെവെച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും സൈന്യം വ്യക്തമാക്കിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; 'സമ്മർ ഇൻ ബത്‍ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക്

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

SCROLL FOR NEXT