From the video shared by the woman screen grab
World

വെള്ളത്തിനടിയില്‍ അനുചിത സ്പര്‍ശനം; സ്‌കൂബാ ഡൈവിങ് ഇന്‍സ്ട്രക്ടര്‍ക്കെതിരെ ആരോപണവുമായി യുവതി-വിഡിയോ

ഹൈതം എം അബ്ദുല്‍ ഹമീദ് എന്ന ഫ്രീലാന്‍സ് ഇന്‍സ്ട്രക്ടര്‍ക്കെതിരെയാണ് മെഡിന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കെയ്‌റോ: സ്‌കൂബാ ഡൈവിങ് പരിശീലനത്തിനിടെ ഇന്‍സ്ട്രക്ടര്‍ മോശമായി പെരുമാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദേശ വനിത. ഈജിപ്തിലെ ഹുര്‍ഘദയില്‍ മെഡിന്‍ എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഹൈതം എം അബ്ദുല്‍ ഹമീദ് എന്ന ഫ്രീലാന്‍സ് ഇന്‍സ്ട്രക്ടര്‍ക്കെതിരെയാണ് മെഡിന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പരിശീലനത്തിനിടെ ഇന്‍സ്ട്രക്ടര്‍ തന്റെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്നതിന്റെ വി്ഡിയോയും തെളിവായി പുറത്തുവിട്ടിട്ടുണ്ട്. പരിശീലനവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ഇന്‍സ്ട്രക്ടര്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. സാധാരണ ഇന്‍സ്ട്രക്ടര്‍മാര്‍ നല്‍കാറുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങളുടെ ഭാഗമായുള്ള സ്പര്‍ശനമായിരുന്നില്ല അതെന്നാണ് യുവതി പറയുന്നത്.

അനാവശ്യ സ്പര്‍ശനത്തെത്തുടര്‍ന്ന് മെഡിന്‍ അയാളുടെ കൈ തട്ടിമാറ്റുന്നത് വിഡിയോയിലുണ്ട്. വെള്ളത്തിനടിയിലായിരിക്കുമ്പോള്‍ ഒരു വലിയ പവര്‍ ഡൈനാമിക് ഉണ്ട്. ഡൈവിങ് നിയന്ത്രിക്കുന്നത് ഇന്‍സ്ട്രക്ടറാണ്. അതുകൊണ്ട് തന്നെ പലരും പ്രതികരിക്കാന്‍ ഭയപ്പെടും. നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയാല്‍ പ്രതികരിക്കാനും ഡൈവിങ് പാതിവഴിയില്‍ അവസാനിപ്പിക്കാനും മടിക്കരുതെന്നും എന്നും മെഡിന്‍ കുറിച്ചു. സോളോ ട്രാവലര്‍മാര്‍ ഇത്തരം പരിശീലനങ്ങള്‍ക്ക് പോകുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാരുടെ വിശ്വാസ്യത പരിശോധിക്കണമെന്നും മെഡിന്‍ പറയുന്നു.

Woman accuses scuba diving instructor of inappropriate touching underwater - video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍, കലൂരില്‍ റോഡ് ഷോ

'വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല, പ്രസവദിനം അടുത്തു വരികയാണ്'; സന്തോഷം പങ്കുവച്ച് ഷംന കാസിം

പാചകവാതകം കരുതലോടെ ഉപയോഗിക്കാം; ഇതാ കുറച്ച് ടിപ്സ്

ചായയ്ക്കൊപ്പം സിഗരറ്റ് വലിക്കുന്നവരാണോ?

'സീറ്റ് ഉണ്ടായിട്ടും ഇറക്കി വിട്ടിട്ടുണ്ട്; അപമാനവും സങ്കടവും ഒതുക്കിപ്പിടിച്ച് നില്‍ക്കും'; വികാരഭരിതനായി ഇന്ദ്രന്‍സ്

SCROLL FOR NEXT