ഫോട്ടോ: ട്വിറ്റർ 
World

നെഞ്ചിന് നേര്‍ക്ക് തോക്കുചൂണ്ടി താലിബാന്‍; അണുവിട പിന്മാറാതെ സധൈര്യം നേരിട്ട് അഫ്ഗാന്‍ വനിത ; ചിത്രം വൈറല്‍

അഫ്ഗാന്‍ വനിതകളുടെ ചെറുത്തുനില്‍പ്പിന്റെ ചിത്രം എന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാബൂള്‍ : പാകിസ്ഥാന്‍ ഇടപെടലിനെതിരെ കാബൂളില്‍ നടന്ന പ്രതിഷേധത്തിനിടെ തോക്കു ചൂണ്ടി നില്‍ക്കുന്ന താലിബാന്‍കാരനെ സധൈര്യം നേരിടുന്ന അഫ്ഗാന്‍ സ്ത്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. അവകാശങ്ങള്‍ക്കായി അഫ്ഗാന്‍ വനിതകളുടെ ചെറുത്തുനില്‍പ്പിന്റെ ചിത്രം എന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. 

നെഞ്ചിന് നേര്‍ക്ക് തോക്കു ചൂണ്ടി നില്‍ക്കുന്ന താലിബാന്‍കാരനു മുമ്പില്‍ ചെറു ചാഞ്ചല്യം പോലുമില്ലാതെ ധീരയായി നില്‍ക്കുന്ന ഹിജാബ് ധരിച്ച സ്ത്രീയുടെ ചിത്രമാണ് പുറത്തു വന്നത്. തോക്കുധാരിയായ മറ്റൊരു താലിബാന്‍കാരനോട് ഒരു അഫ്ഗാനി കയര്‍ത്ത് സംസാരിക്കുന്നതും ചിത്രത്തില്‍ കാണാം. 

അഫ്ഗാന്‍ സന്ദര്‍ശിക്കുന്ന പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ താമസിക്കുന്ന കാബൂളിലെ സെറീന ഹോട്ടലിലേക്കാണ് പ്രതിഷേധക്കാര്‍ ഇന്നലെ മാര്‍ച്ച് നടത്തിയത്.സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേരാണ് പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തത്. 

പാകിസ്ഥാനും താലിബാനുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് നേര്‍ക്ക് താലിബാന്‍ ഭടന്മാര്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്ന താലിബാനെതിരെ അഫ്ഗാനില്‍ വനിതകളുടെ പ്രതിഷേധം തുടരുന്നതായി ടോളോ ന്യൂസ് ജേര്‍ണലിസ്റ്റ് സഹ്‌റ റഹിമി പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT