World

അക്കളി തീക്കളി സൂക്ഷിച്ചോ എന്ന് ചൈനീസ് മാധ്യമങ്ങള്‍ ഇന്ത്യയോട്

സമകാലിക മലയാളം ഡെസ്ക്

ബീജിംഗ്: 1962ല്‍ നടന്ന യുദ്ധത്തില്‍ അനുഭവിച്ചതിനേക്കാള്‍ കൈപ്പേറിയ അനുഭവം നല്‍കാന്‍ സമയമായെന്ന് ചൈനീസ് മാധ്യമങ്ങള്‍ ഇന്ത്യയോട്. ചൈനയുമായി സൈനിക സംഘര്‍ഷമുണ്ടാക്കുന്നത് ഇന്ത്യയ്ക്കു ഗുണം ചെയ്യില്ലെന്നും ചൈനീസ് മാധ്യമങ്ങള്‍.

1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവനയും, ഇന്ത്യന്‍ സൈന്യം എന്തിനും തയാറായാണ് നില്‍ക്കുന്നതെന്ന ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയും ഉദ്ധരിച്ചാണ് ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്. ദോക് ലാ മേഖലയില്‍ കടന്നുകളിക്കാനാണ്  ശ്രമമെങ്കില്‍ ചൈനീസ് സേനയുടെ ശക്തി ഇന്ത്യയറിയും. ജയ്റ്റ്‌ലി പറഞ്ഞതു ശരിയാണ്, ഇന്ത്യ പഴയ ഇന്ത്യയല്ല, അതുകൊണ്ടുതന്നെ 1962ലേതിനേക്കാളും വലിയ നഷ്ടമായരിക്കും സൈനിക സംഘര്‍ഷമുണ്ടാക്കിയാല്‍ ചൈനയില്‍ നിന്നും ഇന്ത്യയ്ക്കു നേരിടേണ്ടി വരിക. എഡിറ്റോറിയലില്‍ പറയുന്നു.

ദോക് ലാ മേഖലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങുകയാണ് വേണ്ടത്. ഇനി അതല്ല ഉദ്ദേശ്യമെങ്കില്‍ ചൈനീസ് സൈന്യത്തിന്റെ വിധം മാറും. പീപ്പിള്‍സ് ഡെയിലിയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT