World

അച്ഛന്റെ വഴി ശരിയല്ല; ഛോട്ടാ ഷക്കീലിന്റെ മകനും ആത്മീയ പാതയിലേക്ക്

ഛോട്ടാ ഷക്കീലിന്റെ 18 കാരനായ ഏക മകന്‍ മുബഷിര്‍ ഷെയ്ഖാണ് അച്ഛന്റെ അക്രമ പാതയില്‍ നിന്ന് വഴിമാറിപ്പോയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ; അധോലോക നായകന്‍ ദാവൂദ് ഇബ്രഹിമിന്റെ മകന് പിന്നാലെ ഛോട്ടാ ഷക്കീലിന്റെ മകനും ആത്മീയ പാതയിലേക്ക്. ഛോട്ടാ ഷക്കീലിന്റെ 18 കാരനായ ഏക മകന്‍ മുബഷിര്‍ ഷെയ്ഖാണ് അച്ഛന്റെ അക്രമ പാതയില്‍ നിന്ന് വഴിമാറിപ്പോയത്. ഖുറാന്‍ മുഴുവന്‍ പഠിച്ചെടുത്ത് ഹാഫിസ് ഇ ഖുറാനായി മാറിയിരിക്കുകയാണ് മുബഷിര്‍. ഛോട്ടാ ഷക്കീലിന്റെ മൂന്ന് മക്കളില്‍ ഇളയവനാണ് മുബഷീര്‍ ഷെയ്ഖ്. 

6,236 പദ്യങ്ങള്‍ ഉള്‍പ്പെട്ട ഖുറാന്‍ സ്വായത്തമാക്കുക എന്നത് ഇസ്ലാം മതവിശ്വാസികള്‍ നാഴികക്കല്ലായാണ് കണക്കാക്കുന്നത്. എന്നാല്‍ അധോലോക നായകന്മാരുടെ മക്കള്‍ തുടര്‍ച്ചയായി ആത്മീയ പാതയിലേക്ക് പോകുന്നത് ഇന്ത്യയിലെ അധോലോകത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. മുംബൈയിലെ അധോലോകം നെഞ്ചിടിപ്പോടെയാണ് ഈ വാര്‍ത്ത കേള്‍ക്കുന്നത്. പാക്കിസ്ഥാനില്‍ താമസമാക്കിയിരിക്കുന്ന മുബഷിര്‍ ഇപ്പോള്‍ സമീപവാസികള്‍ക്ക് ഖുറാന്‍ പറഞ്ഞുകൊടുക്കുകയും അവരെ പഠിപ്പിക്കുകയുമാണ്. ഛോട്ടാ ഷക്കീലിന്റെ അച്ഛന്‍ ബാബുമിയ ഷക്കീല്‍ അഹ്‌മെദ് ഷേയ്ഖിന്റെ കൂടെയാണ് മുബഷീറിന്റെ താമസം. 

അധോലോകം അടക്കി വാണിരുന്ന ഡി കമ്പനിയുടെ സ്ഥാപകരില്‍ ഒരാളാണ് ഷക്കീല്‍. 1980 കളില്‍ മുംബൈയില്‍ ദാവൂദിനൊപ്പം ചേര്‍ന്ന് നിരവധി അക്രമണങ്ങള്‍ക്കാണ് ഇയാള്‍ നേതൃത്വം നല്‍കിയിരിക്കുന്നത്. ദാവൂദിന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന വലംകൈയായിട്ടാണ് ഛോട്ടാ ഷക്കീല്‍ അറിയപ്പെടുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ മകന്‍ മൗലാനയായതായി റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 602 lottery result

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

ഇനി ടോള്‍പ്ലാസകളില്‍ നിര്‍ത്തേണ്ട, 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം; എഐ അധിഷ്ഠിത സംവിധാനം അടുത്തവര്‍ഷം

മരണമുണ്ടാകില്ല, 2039 ആകുന്നതോടെ അമരത്വം കൈവരിക്കുമെന്ന് ബ്രയാൻ ജോൺസൺ

SCROLL FOR NEXT