jo_biden_trump 
World

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മുന്നേറ്റം ബൈഡന്, ഫ്‌ളോറിഡ അതിനിര്‍ണായകം

ജയിക്കാന്‍ വേണ്ട 270 ഇലക്ട്രല്‍ വോട്ടുകളില്‍ 85 ഇലക്ട്രല്‍ വോട്ടുകളില്‍ ബൈഡന്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ 55 ഇലക്ട്രല്‍ വോട്ടുകളാണ് ഇതുവരെ ട്രംപിന് അനുകൂലമായുള്ള

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നു. ജയിക്കാന്‍ വേണ്ട 270 ഇലക്ട്രല്‍ വോട്ടുകളില്‍ 85 ഇലക്ട്രല്‍ വോട്ടുകളില്‍ ബൈഡന്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ 55 ഇലക്ട്രല്‍ വോട്ടുകളാണ് ഇതുവരെ ട്രംപിന് അനുകൂലമായുള്ളത്. 

29 ഇലക്ട്രല്‍ വോട്ടുകളുള്ള ഫ്‌ളോറിഡയിലെ ഫലം നിര്‍ണായകമാണ്. ഫ്‌ളോറിഡയില്‍ ട്രംപ് ജയം പിടിക്കാന്‍ 95 ശതമാനം സാധ്യതയാണ് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്‍കുന്നത്. ട്രംപിന് ഉറപ്പായും ജയം പിടിക്കേണ്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് ഫ്‌ളോറിഡ. 2000ലെ തെരഞ്ഞെടുപ്പ് മുതല്‍ ഫ്‌ളോറിഡയില്‍ ജയിക്കുന്നവരാണ് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നത്. 

9 ഇലക്ട്രല്‍ വോട്ടുകളുള്ള സൗത്ത് കരോലിനയില്‍ ട്രംപ് ജയം പിടിച്ചു. 2016ല്‍ ഇവിടെ അനായാസം ജയത്തിലേക്ക് എത്താന്‍ ട്രംപിന് സാധിച്ചിരുന്നു. ഒഹായോഗില്‍ ബൈഡന്‍ ഏറെ മുന്‍പിലാണ്. 18 ഇലക്ട്രല്‍ വോട്ടാണ് ഇവിടെയുള്ളത്. നിര്‍ണായകമായ ജോര്‍ജിയയില്‍ ബൈഡനാണ് മുന്‍പില്‍ നില്‍ക്കുന്നത്. 

16 ഇലക്ട്രല്‍ വോട്ടുകളാണ് ജോര്‍ജിയയിലുള്ളത്. 2016ല്‍ ഇവിടെ ട്രംപ് വിജയിച്ചിരുന്നു. വെസ്റ്റ് വിര്‍ജീനിയയില്‍ ട്രംപ് ജയിച്ചു. 5 ഇലക്ട്രല്‍ വോട്ടുകളും ഇവിടെ ട്രംപ് നേടി. 1996ന് ശേഷം വെസ്റ്റ് വിര്‍ജീനിയയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജയം പിടിച്ചിട്ടില്ല. ഇന്‍ഡ്യാനയില്‍ 2016നേക്കാള്‍ നില മെച്ചപ്പെടുത്തി ട്രംപ്. 11 ഇലക്ടര്‍ വോട്ടുകളുള്ള ഇന്‍ഡ്യാനയില്‍ ട്രംപിന് ജയം. വിര്‍ജീനിയയിലും വെര്‍മണ്ടിലും ബൈഡന്‍ ജയം പിടിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT