World

അവിടെയും ട്രംപിനെ വീഴ്ത്തി; 24 വര്‍ഷത്തിന് ശേഷം അരിസോണയും പിടിച്ചെടുത്ത് ബൈഡന്‍

അവിടെയും ട്രംപിനെ വീഴ്ത്തി; 24 വര്‍ഷത്തിന് ശേഷം അരിസോണയും പിടിച്ചെടുത്ത് ബൈഡന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അരിസോണയിലും ജോ ബൈഡന്‍ വിജയിച്ചതായി റിപ്പോര്‍ട്ടുകള്‍. 11 ഇലക്ടറല്‍ വോട്ടുകള്‍ പിടിച്ചെടുത്താണ് ബൈഡന്‍ വിജയം ഉറപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അരിസോണയും വിജയിച്ചതോടെ ഡോണള്‍ഡ് ട്രംപ് നേടിയ 217 സീറ്റുകള്‍ക്കെതിരെ ബൈഡന് 290 സീറ്റുകളുടെ മുന്‍തൂക്കമായി. പ്രസിഡന്റാവാന്‍ 538 അംഗ ഇലക്ടറല്‍ കോളജില്‍ 270 സീറ്റുകളിലെ വിജയമാണ് വേണ്ടത്. ബൈഡന്‍ 20 സീറ്റുകള്‍ അധികം ഉറപ്പാക്കിയാണ് പ്രസിഡന്റാകാന്‍ ഒരുങ്ങുന്നത്. 

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നിരന്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വോട്ടെടുപ്പിനെ കുറിച്ച് ട്രംപ് ഉന്നയിക്കുന്നത്. വോട്ടെണ്ണലില്‍ ബൈഡന് അനുകൂലമായി അട്ടിമറികള്‍ നടത്തുകയാണെന്ന് വരെ ട്രംപ് ആരോപിച്ചിരുന്നു. അതിനിടെയാണ് അരിസോണയിലെ ഫലം കൂടുതല്‍ വ്യക്തമാക്കി മാധ്യമങ്ങള്‍ രംഗത്തെത്തിയത്. 

അരിസോണയില്‍ 11,000 വോട്ടുകള്‍ ബൈഡന്‍ സ്വന്തമാക്കി. 0.3 ആണ് ഈ സംസ്ഥാനത്ത് ബൈഡന്‍ സ്വന്തമാക്കിയ വോട്ടുകളുടെ ശതമാനം. 

1996ല്‍ ബില്‍ ക്ലിന്റന്‍ ഇത്ര വോട്ടുകള്‍ നേടി വിജയിച്ച ശേഷം ആദ്യമായാണ് മറ്റൊരു ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ഇത്തരത്തില്‍ അരിസോണയില്‍ വിജയിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം അരിസോണ മാറി ചിന്തിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഇവിടെ ട്രംപിനായിരുന്നു വിജയം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT