World

ആണവ ആക്രമണത്തിലൂടെ ഇന്ത്യയെ തകര്‍ക്കും; മുസ്ലിങ്ങളെ തൊടില്ല ; ഭീഷണിയുമായി പാക് മന്ത്രി ( വീഡിയോ)

ആണവാക്രമണം ഉണ്ടായാല്‍ ഇന്ത്യയിലെ മുസ്ലിങ്ങളെ ആക്രമിക്കില്ല. അവരെ സംരക്ഷിച്ചുകൊണ്ടാകും ആക്രമിക്കുക

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ് : ആണവായുധ ആക്രമണത്തിലൂടെ ഇന്ത്യയെ തകര്‍ക്കുമെന്ന് പാകിസ്ഥാന്‍ മന്ത്രിയുടെ ഭീഷണി. പാക് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് ആണ് പ്രകോപന പരാമര്‍ശം നടത്തിയത്. പാകിസ്ഥാനി ചാനലായ സമാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന. 

ആണവാക്രമണം ഉണ്ടായാല്‍ ഇന്ത്യയിലെ മുസ്ലിങ്ങളെ ആക്രമിക്കില്ല. അവരെ സംരക്ഷിച്ചുകൊണ്ടാകും ആക്രമിക്കുക. ചില പ്രത്യേക പ്രദേശങ്ങളെ ലക്ഷ്യമിട്ടാകും ആക്രമണം നടത്തുകയെന്നും ഷെയ്ഖ് റാഷിദ് പറഞ്ഞു. 

പരമ്പരാഗതമായ രീതിയില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല. ഇന്ത്യ നമ്മളേക്കാള്‍ മുന്‍പന്തിയിലാണ്. രക്തരൂക്ഷിതമായ ആണവയുദ്ധമാണ് ഉണ്ടാകുക. ചെറുതും കൃത്യതയാര്‍ന്നതുമായ ആയുധങ്ങളാണ് പാകി്ഥാന്റെ കൈവശമുള്ളത്. 

അസാം വരെ ബോംബിട്ട് തകര്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള ആയുധങ്ങള്‍ രാജ്യത്തിന്റെ പക്കലുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള ആക്രമണമാകും നടത്തുക. അത്തരമൊരു ആക്രമണം ഉണ്ടായാല്‍ അത് അവസാനമാകുമെന്ന് ഇന്ത്യ തിരിച്ചറിയുന്നുവെന്നും ഷെയ്ഖ് റാഷിദ് പറഞ്ഞു. 

മുമ്പും ഇത്തരം പ്രകോപന പ്രസ്താവനകള്‍ ഷെയ്ഖ് റാഷിദ് നടത്തിയിട്ടുണ്ട്. 125 മുതല്‍ 250 ഗ്രാം ഭാരമുള്ള ചെറിയ ആറ്റം ബോംബുകള്‍ ചില ഭാഗങ്ങളില്‍ നിക്ഷേപിച്ച് ഇന്ത്യയെ തകര്‍ക്കുമെന്ന് 2019 സെപ്തംബറില്‍ ഷെയ്ഖ് റഷീദ് പറഞ്ഞിരുന്നു. 2019 ല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ആണവ യുദ്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞത്‌; തന്ത്രിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു; ശബരിമലയിലെ വാജിവാഹനം കോടതിയില്‍ ഹാജരാക്കി എസ്‌ഐടി

വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന; തിങ്കളാഴ്ച വരെ ലഭിച്ചത് 429 കോടി; 51 ലക്ഷം ഭക്തരെത്തി

ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിന് തീപിടിച്ചു, അപകടം വൈദ്യുതി ലൈനില്‍ നിന്ന്

‘ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം’; ഡിജിപിക്ക് പരാതി നൽകി; അതിജീവിത; കേസ് എടുക്കും

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് നല്‍കാത്തവര്‍ക്കെതിരെ അയോഗ്യതാ നടപടി, കണക്ക് കാണിച്ചത് 56173 പേര്‍

SCROLL FOR NEXT