World

ഊബർ ടാക്സി സേവനദാതാക്കൾ1000 കോടി പിഴ നൽകും

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൻ: വ്യക്തിവിവരങ്ങൾ ചോർന്ന വിവരം മറച്ചുവച്ച കേസിൽ 14.8 ഡോളർ (ആയിരം കോടി രൂപ) പിഴയടക്കാമെന്ന് ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഊബർ. 2016ൽ ഉപഭോക്താക്കളും ഡ്രൈവർമാരുമുൾപ്പെടെയുള്ള 5.7 കോടി പേരുടെ വ്യക്തിവിവരങ്ങൾ  ചോർന്നത് ഒരു വർഷത്തോളം മറച്ചുവച്ചുവെന്നാണ് കേസ്. കേസിൽ യു.എസ് സർക്കാരും 50ഓളം യു.എസ് സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിരുന്നു. 

ഉപഭോക്താക്കളുടെ ശാരീരികവും ഡിജിറ്റലുമായ സുരക്ഷ ഉറപ്പുവരുത്തുന്നതിലുള്ള തങ്ങളുടെ പ്രതി‍ജ്ഞാബദ്ധതയാണ് ഈ കരാറിൽ വ്യക്തമാകുന്നതെന്ന് ഊബർ നിയമമേധാവി ടോണി വെസ്റ്റ് പറഞ്ഞു. ആ​ഗോളതലത്തിൽ പ്രവർത്തിക്കുന്ന കമ്പനിയെന്ന നിലയിൽ ഉപഭോക്താക്കളുടേയും മറ്റ് നിരീക്ഷക സംഘടനകളുടേയും വിശ്വാസം നിലനിർത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ശബരിമല തീര്‍ഥാടകരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം; വരുന്നു നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, നാളെ നിര്‍മാണ ഉദ്ഘാടനം

'ഞങ്ങളുടെ കോഹിനൂറും കുരുമുളകും നിധികളും എപ്പോള്‍ തിരികെ തരും?'; ബ്രിട്ടീഷ് വിനോദ സഞ്ചാരികളുടെ ഉത്തരം മുട്ടിച്ച് മലയാളി സ്ത്രീകള്‍- വിഡിയോ

ശരീരമാസകലം 20 മുറിവുകള്‍; മകളെ ജീവനോടെ വേണം; ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അമ്മ

തീയേറ്ററില്‍ പൊട്ടി, ആരാധകര്‍ പുതുജീവന്‍ നല്‍കിയ സൂപ്പർ ഹീറോ; റാ-വണ്ണിന് രണ്ടാം ഭാഗം വരുമോ? സൂചന നല്‍കി കിങ് ഖാന്‍

SCROLL FOR NEXT