World

'എനിക്ക് ശ്വാസം മുട്ടുന്നു, പുറത്ത് ആളുകള്‍ കാത്തിരിപ്പുണ്ട്'; ഖഷോഗിയുടെ അവസാന വാക്കുകള്‍ പുറത്ത്

കൊലപാതകത്തിന് തൊട്ടുമുമ്പായി സൗദിയിലേക്ക് ഖഷോഗി മടങ്ങാന്‍ പോവുകയാണ് എന്ന് പറഞ്ഞ ഇന്റലിജന്റ്‌സ് ഓഫീസര്‍ ജനറല്‍ മഹര്‍ മുത്രബിനോട് ' അത് സാധ്യമല്ല, പുറത്ത് ആളുകള്‍ എന്നെ കാത്തിരിപ്പുണ്ട്' എന്നായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്


 വാഷിങ്ടണ്‍:  ഇസ്താംബൂളിലെ കോണ്‍സുലേറ്റിനുള്ളില്‍ വച്ച് കൊല ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ അവസാന വാക്കുകള്‍ സിഎന്‍എന്‍ പുറത്തുവിട്ടു. എനിക്ക് ശ്വാസം മുട്ടുന്നുവെന്നായിരുന്നു ഖഷോഗി അവസാനമായി പറഞ്ഞതെന്ന് ഓഡിയോ റെക്കോര്‍ഡിങ് രേഖകള്‍ പരിശോധിച്ചയാള്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. 

കൊലപാതകത്തിന് തൊട്ടുമുമ്പായി സൗദിയിലേക്ക് ഖഷോഗി മടങ്ങാന്‍ പോവുകയാണ് എന്ന് പറഞ്ഞ ഇന്റലിജന്റ്‌സ് ഓഫീസര്‍ ജനറല്‍ മഹര്‍ മുത്രബിനോട് ' അത് സാധ്യമല്ല, പുറത്ത് ആളുകള്‍ എന്നെ കാത്തിരിപ്പുണ്ട്' എന്നായിരുന്നു ഖഷോഗിയുടെ മറുപടി. കൊലപാതകം വളരെ ആസൂത്രിതമായാണ് ചെയ്തതെന്നും. വിവരങ്ങള്‍ യഥാസമയം ഫോണിലൂടെ കൈമാറിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കൊലപാതകികളില്‍ ഒരാളെ ഖഷോഗി തിരിച്ചറിഞ്ഞുവെന്നും എന്നാല്‍ ലഹരി മരുന്ന് നല്‍കിയതായി ഇതുവരേക്കും സ്ഥിരീകരിച്ചിട്ടില്ലെന്നും സിഎന്‍എന്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

SCROLL FOR NEXT