World

ഒളിവ് ജീവിതം മടുത്തു, ഇനിയും വയ്യ; 'സാത്തനിക് വെര്‍സസ്' എഴുതിയതില്‍ കുറ്റബോധമില്ലെന്ന് സല്‍മാന്‍ റുഷ്ദി

കഴിഞ്ഞ 30 വര്‍ഷമായി ഒളിവ് ജീവിതമാണ് നയിക്കുന്നത്. മടുത്തു, പഴയ കാര്യമൊക്കെ കഴിഞ്ഞില്ലേയെന്നാണ് എഎഫ്പിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ റുഷ്ദി

സമകാലിക മലയാളം ഡെസ്ക്


പാരിസ്: ഒളിവ് ജീവിതം മടുത്തെന്ന് സല്‍മാന്‍ റുഷ്ദി. 'സാത്താനിക് വെര്‍സസ്' എന്ന നോവലിനെ തുടര്‍ന്ന് 1989 ലാണ് റുഷ്ദിയുടെ ജീവന് നേരെ ഭീഷണി ഉയര്‍ന്നത്. നോവലിലൂടെ മതനിന്ദ നടത്തിയെന്ന് ആരോപിച്ച്‌ ഇറാന്റെ ആധ്യാത്മിക നേതാവായ ആയത്തൊള്ള ഖുമൈനി, റുഷ്ദിയെ വധിക്കാന്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു. 1989 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച ഫത്വ പിന്നീട് എല്ലാ വര്‍ഷവും ഒരാചാരം പോലെ പുതുക്കിക്കൊണ്ടേയിരുന്നു. പ്രാണഹാനി ഭയന്ന് രഹസ്യജീവിതം ആരംഭിച്ച റുഷ്ദി 13 വര്‍ഷത്തോളം പൊലീസ് കാവലിലാണ് കഴിഞ്ഞത്. 2001 ല്‍ ഫത്വ ഇറാന്‍ അവസാനിപ്പിക്കുകയും ചെയ്തു. 

ന്യൂയോര്‍ക്കിലേക്ക് കടന്ന റുഷ്ദി ദീര്‍ഘകാലം അമേരിക്കന്‍ പിന്തുണയോടെയാണ് കഴിഞ്ഞത്. കഴിഞ്ഞ 30 വര്‍ഷമായി ഒളിവ് ജീവിതമാണ് നയിക്കുന്നത്. മടുത്തു, പഴയ കാര്യമൊക്കെ കഴിഞ്ഞില്ലേയെന്നാണ് എഎഫ്പിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ റുഷ്ദി പറയുന്നത്. 

'സാത്തനിക് വെര്‍സസ്' എഴുതിയതില്‍ ഒരു പശ്ചാത്താപവുമില്ല. ഫത്വ വന്നപ്പോള്‍ 41 വയസുകാരനായിരുന്നുവെങ്കില്‍ ഇപ്പോള്‍ 71 ആയെന്നും സമാധനപരമായ ജീവിതം ഇനിയെങ്കിലും ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT