ചിത്രം: AFP 
World

കാണ്ടാമൃഗത്തെ വേട്ടയാടാന്‍ പോയ ആളെ ആന ചവിട്ടിക്കൊന്നു, സിംഹം തിന്നു; ഒടുവില്‍ കിട്ടിയത് തലയോട്ടിയും വസ്ത്രങ്ങളും

കഴിഞ്ഞ ദിവസം നിരീക്ഷണത്തിനായെത്തിയ ഫോറസ്റ്റ് റെയ്ഞ്ചറാണ് വേട്ടക്കാരന്റെ തലയോട്ടിയും വസ്ത്രങ്ങളും കണ്ടെത്തിയത്. വസ്ത്രത്തോടൊപ്പമുണ്ടായിരുന്ന ഐഡി കാര്‍ഡില്‍ നിന്നുമാണ്

സമകാലിക മലയാളം ഡെസ്ക്


ജൊഹന്നാസ്ബര്‍ഗ്: കാണ്ടാമൃഗത്തെ വേട്ടയാടാന്‍ ഇറങ്ങിയ ആള്‍ക്ക് ദാരുണാന്ത്യം. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയോദ്യാനത്തിലാണ് സംഭവം. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ വേട്ടയാടിക്കൊല്ലുന്നതിനായാണ് ജൊഹന്നാസ്ബര്‍ഗ് സ്വദേശി പാര്‍ക്കില്‍ അതിക്രമിച്ച് കയറിയത്. 

വന്യമൃഗങ്ങളുള്ള സംരക്ഷിത വനപ്രദേശമായ ഇവിടെ മനുഷ്യരെ പ്രവേശിപ്പിക്കാറില്ല. കഴിഞ്ഞ ദിവസം നിരീക്ഷണത്തിനായെത്തിയ ഫോറസ്റ്റ് റെയ്ഞ്ചറാണ് വേട്ടക്കാരന്റെ തലയോട്ടിയും വസ്ത്രങ്ങളും കണ്ടെത്തിയത്. വസ്ത്രത്തോടൊപ്പമുണ്ടായിരുന്ന ഐഡി കാര്‍ഡില്‍ നിന്നുമാണ് ഇയാളുടെ ബന്ധുക്കളെ വിവരം അറിയിച്ചത്. 

വനപ്രദേശത്ത് പ്രവേശിക്കുന്നത് അപകടകരമാണെന്ന് ഇതുകൊണ്ടാണ് പറയുന്നതെന്നും മറ്റുള്ളവര്‍ക്ക് ഇതൊരു പാഠമാണെന്നും റെയ്ഞ്ചര്‍ പറഞ്ഞു. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ അവശേഷിക്കുന്ന ചുരുക്കം ചിലയിടങ്ങളില്‍ ഒന്നാണ് ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക്. കാണ്ടാമൃഗങ്ങളെ വേട്ടയാടിക്കൊന്ന ശേഷം കൊമ്പെടുത്ത് മടങ്ങുകയാണ് സാധാരണയായി വേട്ടക്കാര്‍ ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

SCROLL FOR NEXT