World

കൊറോണ വാർത്തകർ പുറത്തുവിട്ട മാധ്യമപ്രവർത്തകനെ കാണ്മാനില്ല; 20 മണിക്കുറിലേറെയായി യാതൊരു വിവരവുമില്ല

സിറ്റിസണ്‍ ജേണലിസ്റ്റ് ചെൻ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

വുഹാൻ: കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ട ചൈനീസ് റിപ്പോർട്ടറെ കാണ്മാനില്ല. വുഹാനില്‍ നിന്ന് കൊറോണ വൈറസുമായി ബന്ധപ്പെട്ട വാർത്തകൾ പുറം ലോകത്തെ അറിയിച്ചിരുന്ന രണ്ട് ജേണലിസ്റ്റുകളിൽ ഒരാളെയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. സിറ്റിസണ്‍ ജേണലിസ്റ്റ് ചെൻ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്. ചെന്നിനെ കാണാതായിട്ട് 20 മണിക്കൂറിലധികമായെന്നാണ് വിവരം. 

ചെന്‍ ക്വിഷിയും ഫാങ് ബിന്നും ചേർന്നാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട് വുഹാനില്‍ നിന്നു പുറത്തുവിട്ടിരുന്നത്. മൊബൈല്‍ ഫോണിലൂടെ ഇവർ സംപ്രേഷണം ചെയ്തിരുന്ന വാര്‍ത്തകള്‍ പിന്നീട് ട്വിറ്ററിലേക്കും യുട്യൂബിലേക്കും ഷെയർ ചെയ്താണ് പുറം ലോകത്തേക്കെത്തിച്ചിരുന്നത്. 

ചെന്നിനെ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതല്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് ഇയാളുടെ സുഹൃത്തുക്കള്‍ പങ്കുവയ്ക്കുന്ന വിവരം. അതേസമയം വെള്ളിയാഴ്ച മുതൽ ഫാങ്ങിന്റെ പോസ്റ്റുകളും വളരെ കുറച്ച് മാത്രമാണ് പുത്തുവന്നിരുന്നത്. ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വിഡിയോ എടുത്തതിന് ഫാങ്ങിനെ അധികൃതര്‍ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നുറുകണക്കിന് ആളുകൾ ഫാങ്ങിനെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കമന്റുകളിലൂടെ പ്രതിഷേധിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT