World

കൊലപ്പെടുത്തിയവരുടെ ശരീര ഭാഗങ്ങള്‍ ഫ്‌ളാറ്റില്‍ സൂക്ഷിക്കും; ഇരകളെ കണ്ടെത്തുന്നത് സമൂഹിക മാധ്യമങ്ങള്‍ വഴി; കൊന്നത് ഒന്‍പത് പേരെയെന്ന് 'ട്വിറ്റര്‍ കില്ലര്‍'

കൊലപ്പെടുത്തിയവരുടെ ശരീര ഭാഗങ്ങള്‍ ഫ്‌ളാറ്റില്‍ സൂക്ഷിക്കും; ഇരകളെ കണ്ടെത്തുന്നത് സമൂഹിക മാധ്യമങ്ങള്‍ വഴി; കൊന്നത് ഒന്‍പത് പേരെയെന്ന് 'ട്വിറ്റര്‍ കില്ലര്‍'

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഇതുവരെയായി ഒന്‍പത് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന കുറ്റസമ്മതവുമായി ജപ്പാനിലെ 'ട്വിറ്റര്‍ കില്ലര്‍'. കൊലക്കുറ്റത്തിന് അറസ്റ്റിലായ തകാഹിരോ ഷിറൈഷി എന്ന യുവാവാണ് വിചാരണയ്ക്കിടെ കുറ്റം ഏറ്റുപറഞ്ഞത്. ജപ്പാനില്‍ ഏറെ കോളിളക്കം തീര്‍ത്ത കൊലപാതക കേസിന്റെ വിചാരണ കാണാനായി നിരവധി പേരാണ് കോടതി മുറിയിലെത്തിയത്. 

അതേസമയം ഷിറൈഷിയെ വധ ശിക്ഷക്ക് വിധിക്കരുതെന്നും സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ചവരെ അവരുടെ സമ്മതത്തോടെയാണ് ഷിറൈഷി കൊലപ്പെടുത്തിയതെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 2017 ലാണ് കൊലപാതക പരമ്പരകളുമായി ബന്ധപ്പെട്ട് ഇയാള്‍ അറസ്റ്റിലായത്. 

29കാരനായ ഷിറൈഷി ഇരകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ശരീര ഭാഗങ്ങള്‍ കഷണങ്ങളാക്കുകയും അവ തണുത്ത പെട്ടികളിലാക്കി സൂക്ഷിച്ചു വെക്കുകയും ചെയ്യും. ഇത്തരത്തില്‍ സൂക്ഷിച്ച ശരീര ഭാഗങ്ങള്‍ ഇയാളുടെ ഫ്‌ളാറ്റില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഷണങ്ങളാക്കിയ ഒമ്പത് മൃതദേഹങ്ങളും 240ലേറെ എല്ലിന്‍ കഷണങ്ങളും പെട്ടികളിലാക്കി വെച്ച നിലയിലാണ് ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. മാലിന്യങ്ങള്‍ക്കിടയിലായിരുന്നു ഇവ വെച്ചിരുന്നത്. ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റവും നിലവിലുണ്ട്.

ആത്മഹത്യ ചെയ്യുന്നതായി ട്വീറ്റ് ചെയ്യുന്ന 15നും 26നും മധ്യേ പ്രായമുള്ളവരുമായി ട്വിറ്ററിലൂടെ ബന്ധപ്പെടുകയും ജീവനൊടുക്കാന്‍ താന്‍ സഹായിക്കാമെന്നും അല്ലെങ്കില്‍ അവര്‍ക്കൊപ്പം മരിക്കാമെന്നും വാഗ്ദാനം ചെയ്ത ശേഷം അവരെ കൊലപ്പെടുത്തുകയായിരുന്നു ഷിറൈഷിയുടെ രീതി. ട്വിറ്ററിലൂടെ ഇരകളെ കണ്ടെത്തി കൊലപ്പെടുത്തുന്നതിനാലാണ് 'ട്വിറ്റര്‍ കില്ലര്‍' എന്ന പേരു വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT